Alappuzha Crime: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; കായംകുളത്ത് 3 പേർ പിടിയിൽ

അരുൺ പ്രസാദ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. അരുണിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം റെയിൽവേ ക്രോസിൽ ഇട്ട് വെട്ടികൊല്ലാനായിരുന്നു ശ്രമം. 

Written by - Zee Malayalam News Desk | Last Updated : May 19, 2024, 06:44 PM IST
  • അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് പിടിയിലായത്. കൃഷ്ണപുരം സ്വദേശികളാണ് ഇവർ.
  • വാവിനെ മർദിക്കുന്നത് ഗുണ്ടകൾ തന്നെ മൊബൈലിൽ പകർത്തിയിരുന്നു.
Alappuzha Crime: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; കായംകുളത്ത് 3 പേർ പിടിയിൽ

ആലപ്പുഴ: കായംകുളത്ത് യുവാവിനെ ​ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചു. അരുൺ പ്രസാദ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. അരുണിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം റെയിൽവേ ക്രോസിൽ ഇട്ട് വെട്ടികൊല്ലാനായിരുന്നു ശ്രമം. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. വെള്ളിയാഴ്ച രാത്രി നടന്ന സംഭവമാണ് തട്ടിക്കൊണ്ടുപോയി ആക്രമിക്കലിേക്ക് എത്തിയത്. കായംകുളത്തെ ഒരു ചായക്കടയിൽ ഒരു സംഘം പൊലീസ് സിവിൽ ഡ്രസ്സിൽ എത്തിയിരുന്നു. ഈ സമയത്ത് ഇവിടെയെത്തിയ ഗുണ്ടാ സംഘത്തിലെ ചിലർ സിഗരറ്റ് വലിച്ചത് പൊലീസ് ചോദ്യം ചെയ്തു. 

തുടർന്ന് പോലീസും ഇവരും തമ്മിൽ തർക്കമുണ്ടായി. ഈ സംഘർഷത്തിനിടെ ​ഗുണ്ടാ നേതാവിന്റെ ഫോൺ നഷ്ടപ്പെട്ടു. അരുൺ പ്രസാദിന് ഈ ഫോൺ ലഭിക്കുകയും ഇയാൾ അത് പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഈ വൈരാ​ഗ്യമാണ് അരുണിനെ തട്ടിക്കൊണ്ടുപോകാൻ കാരണമായത്. അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് പിടിയിലായത്. കൃഷ്ണപുരം സ്വദേശികളാണ് ഇവർ. യുവാവിനെ മർദിക്കുന്നത് ഗുണ്ടകൾ തന്നെ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളും പുറത്ത് വന്നു.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News