ആരുഷി വധക്കേസ്: തല്‍വാര്‍ കുടുംബം മകളെ കൊന്നതാണോ? വിധി ഇന്ന് അറിയാം

ആരുഷി കൊലപാതകക്കേസില്‍ അലഹബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. ജയിലില്‍ കഴിയുന്ന ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലിലാണ് കോടതി ഇന്ന് വിധിപറയുന്നത്.  അപ്പീലില്‍ വാദം പൂര്‍ത്തിയാക്കിയ ജഡ്ജിമാരായ ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സെപ്റ്റംബറിലേക്ക് കേസ് വിധി പറയുന്നതിന് വേണ്ടി മാറ്റിവെക്കുകയായിരുന്നു.  

Last Updated : Oct 12, 2017, 10:48 AM IST
ആരുഷി വധക്കേസ്: തല്‍വാര്‍ കുടുംബം മകളെ കൊന്നതാണോ? വിധി ഇന്ന് അറിയാം

ന്യൂഡല്‍ഹി: ആരുഷി കൊലപാതകക്കേസില്‍ അലഹബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. ജയിലില്‍ കഴിയുന്ന ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലിലാണ് കോടതി ഇന്ന് വിധിപറയുന്നത്.  അപ്പീലില്‍ വാദം പൂര്‍ത്തിയാക്കിയ ജഡ്ജിമാരായ ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സെപ്റ്റംബറിലേക്ക് കേസ് വിധി പറയുന്നതിന് വേണ്ടി മാറ്റിവെക്കുകയായിരുന്നു.  

2008-ലാണ് 14 കാരിയായ ആരുഷിയും വീട്ടുജോലിക്കാരനായ ഹേമരാജും കൊല്ലപ്പെടുന്നത്. സംഭവത്തില്‍ അറസ്റ്റിലായ, ആരുഷിയുടെ മാതാപിതാക്കള്‍ക്ക് 2013 നവംബര്‍ 26-നാണ് സി.ബി.ഐ. പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷിച്ചത്. ഇത് ചോദ്യം ചെയ്താണ് ഇരുവരും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.2008 മേയിലാണ് നോയിഡയിലെ വീടിനുള്ളില്‍ ആരുഷിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാണാതായ സഹായി ഹേമരാജ് കൊലപാതകം നടത്തി മുങ്ങിയതാണെന്ന് തുടക്കത്തില്‍ പോലീസ് സംശയിച്ചിരുന്നുവെങ്കിലും അടുത്തദിവസം ഇവരുടെ വീടിന്‍റെ ടെറസില്‍നിന്ന് ഹേമരാജിന്‍റെ മൃതദേഹം കണ്ടെത്തിയതോടെയാണ് രാജേഷിലേക്കും നൂപുറിലേക്കും അന്വേഷണം നീണ്ടത്. കേസില്‍ ഉത്തര്‍പ്രദേശ് പോലീസിന്‍റെ അന്വേഷണത്തിനെതിരേ വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം യു.പി. സര്‍ക്കാര്‍ സി.ബി.ഐ.ക്ക് വിടുകയായിരുന്നു. തുടര്‍ന്ന് 2013-ലാണ് പ്രത്യേകകോടതി ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷവിധിച്ചത്. 

Trending News