36 വര്‍ഷങ്ങള്‍ക്കുശേഷം പിറന്ന മണ്ണില്‍ കാല്‍ കുത്തി ഗജാനന്ദ് ശര്‍മ

കഴിഞ്ഞ 36 വര്‍ഷമായി ജയ്പൂര്‍ സ്വദേശിയായ ഗജാനന്ദ് ശര്‍മയെപ്പറ്റി ആര്‍ക്കും ഒരു വിവരവുമില്ലായിരുന്നു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ അവിചാരിതമായാണ് വര്‍ഷാരംഭത്തില്‍ കാര്യങ്ങള്‍ തിരിഞ്ഞു മറിഞ്ഞത്.

Last Updated : Aug 13, 2018, 06:23 PM IST
36 വര്‍ഷങ്ങള്‍ക്കുശേഷം പിറന്ന മണ്ണില്‍ കാല്‍ കുത്തി ഗജാനന്ദ് ശര്‍മ

ഇസ്ലാമാബാദ്: കഴിഞ്ഞ 36 വര്‍ഷമായി ജയ്പൂര്‍ സ്വദേശിയായ ഗജാനന്ദ് ശര്‍മയെപ്പറ്റി ആര്‍ക്കും ഒരു വിവരവുമില്ലായിരുന്നു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ അവിചാരിതമായാണ് വര്‍ഷാരംഭത്തില്‍ കാര്യങ്ങള്‍ തിരിഞ്ഞു മറിഞ്ഞത്.

36 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെട്ടെന്നൊരു ദിവസം ഇയാള്‍ ജയ്പൂരില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തി. എന്നാല്‍ ഒരു തുമ്പും കിട്ടിയില്ല. എന്നാല്‍ 2018ന്‍റെ ആരംഭത്തിലാണ് ഇദ്ദേഹം പാക്കിസ്ഥാനിലെ ലാഹോര്‍ ജയിലില്‍ തടവില്‍ കഴിയുന്നതായി വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ നടന്ന അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനും ശേഷം ഇന്ന് അദ്ദേഹം ഭാരതമണ്ണില്‍ കാല്‍കുത്തി. 

ജീവിതത്തിന്‍റെ നല്ലകാലം മുഴുവന്‍ അയാള്‍ രാജ്യത്തെ ജയിലില്‍ കഴിഞ്ഞ ഗജാനന്ദ് ശര്‍മ, മരിക്കും മുന്‍പ് സ്വന്തം ഭര്‍ത്താവിനെ ഒരുനോക്ക് കാണുക എന്ന സ്വന്തം ഭാര്യയുടെ അന്തിമാഭിലാക്ഷം നിറവേറ്റാനെന്നപോലെ സ്വന്തം ഭവനത്തില്‍ എത്തിച്ചേര്‍ന്നു. 

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്‌ പാക്കിസ്ഥാന്‍ 30 ഇന്ത്യന്‍ തടവുകാരെയാണ് ഇന്ന് മോചിപ്പിച്ചത്. ഈ തടവുകാരില്‍ ഒരാളാണ് 36 വര്‍ഷ൦ പാക്കിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞ ഗജാനന്ദ് ശര്‍മ. 

പാക്കിസ്ഥാന്‍റെ നയം അനുസരിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നതെന്നും മനുഷ്യത്വപരമായ ഇത്തരം നടപടികളെ രാഷ്ട്രീയവത്കരിക്കുന്നില്ലെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലം അറിയിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്നും സമാനമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

27 മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടെ 30 പേരെയാണ് ഇന്ന് പാക്കിസ്ഥാന്‍ മോചിപ്പിച്ചത്. ജനുവരിയിലും പാക്കിസ്ഥാന്‍ ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചിരുന്നു. 

 

 

Trending News