ലിംഗ സമത്വമാണ് വേണ്ടതെങ്കില്‍ പുരുഷന്മാരും ഗര്‍ഭം ധരിക്കട്ടെ; പുതിയ ഹജ്ജ് നയത്തെ പരിഹസിച്ച് ജാമിയത്ത് ഉലമ സെക്രട്ടറി

പുതിയ ഹജ്ജ് പോളിസിയെ പരിഹസിച്ച് ജാമിയത്ത് ഉലമ സെക്രട്ടറി ഗുല്‍സാര്‍ അസ്മി. സ്ത്രീപുരുഷ സമത്വമാണ് ഇതിലൂടെ ലക്‌ഷ്യം വയ്ക്കുന്നതെങ്കില്‍ പുരുഷന്മാര്‍ ഇനിമുതല്‍ ഗര്‍ഭവും സ്ത്രീകളില്‍ നിന്നും പങ്കുവയ്ക്കട്ടെയെന്ന് അദ്ദേഹം മുംബൈയില്‍ പറഞ്ഞു. നാല്‍പത്തഞ്ച് വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് മെഹ്റമില്ലാതെ ഹജ്ജിന് പോകാന്‍ അനുമതി നല്‍കിക്കൊണ്ട് ഹജ്ജ് നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി നിര്‍ദേശം നല്‍കിയിരുന്നു.

Last Updated : Oct 10, 2017, 06:32 PM IST
ലിംഗ സമത്വമാണ് വേണ്ടതെങ്കില്‍ പുരുഷന്മാരും ഗര്‍ഭം ധരിക്കട്ടെ; പുതിയ ഹജ്ജ് നയത്തെ പരിഹസിച്ച് ജാമിയത്ത് ഉലമ സെക്രട്ടറി

മുംബൈ: പുതിയ ഹജ്ജ് പോളിസിയെ പരിഹസിച്ച് ജാമിയത്ത് ഉലമ സെക്രട്ടറി ഗുല്‍സാര്‍ അസ്മി. സ്ത്രീപുരുഷ സമത്വമാണ് ഇതിലൂടെ ലക്‌ഷ്യം വയ്ക്കുന്നതെങ്കില്‍ പുരുഷന്മാര്‍ ഇനിമുതല്‍ ഗര്‍ഭവും സ്ത്രീകളില്‍ നിന്നും പങ്കുവയ്ക്കട്ടെയെന്ന് അദ്ദേഹം മുംബൈയില്‍ പറഞ്ഞു. നാല്‍പത്തഞ്ച് വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് മെഹ്റമില്ലാതെ ഹജ്ജിന് പോകാന്‍ അനുമതി നല്‍കിക്കൊണ്ട് ഹജ്ജ് നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി നിര്‍ദേശം നല്‍കിയിരുന്നു.

ഇത് നിയമവിരുദ്ധവും ഇസ്ലാം വിരുദ്ധവുമാണ്. സ്ത്രീകള്‍ ഒറ്റയ്ക്ക് ഹജ്ജിനു പോവരുതെന്ന് ഖുറാനില്‍ പറയുന്നുണ്ട്. മുസ്ലീം വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നുവെന്നും ഇതുവരെ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ സാധിക്കാത്തതിനാല്‍ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇത്തരം പ്രവൃത്തികളിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്ത്രീകളെ വളരെയേറെ ബഹുമാനിക്കുന്ന മതമാണ്‌ ഇസ്ലാം. ഇതിനേക്കാള്‍ കൂടുതല്‍ സ്ത്രീകളെ ബഹുമാനമുള്ള മറ്റൊരു  മതം ഉണ്ടോ എന്നെനിക്കറിയില്ല. സമത്വത്തെക്കുറിച്ച് പറയുമ്പോള്‍ സ്ത്രീകളുടെ ഗര്‍ഭവും കണക്കിലെടുക്കണം. സമത്വം ആദ്യം വേണ്ടത് ഗര്‍ഭത്തിലാണ്. നാലരമാസം വീതം പുരുഷനും സ്ത്രീയും പങ്കുവയ്ക്കണം. ആദ്യം ജനനകാര്യത്തില്‍ സമത്വം വരട്ടെ. ബാക്കിയുള്ള കാര്യങ്ങളിലെ സമത്വം പിന്നീട് നോക്കാം. പുതിയ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്‍റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ഇതിനെതിരെ പ്രതിഷേധത്തിനിറങ്ങും.

ഒന്നിച്ച് യാത്ര ചെയ്യാന്‍ അനുവദനീയമായ പുരുഷന്‍മാരൊടൊപ്പം (മെഹ്റം) മാത്രമായിരുന്നു സ്ത്രീകള്‍ക്ക് ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നത്. ഈ നിബന്ധനയിലാണ് മാറ്റം വരുത്താന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നാല് പേരോ അതില്‍ക്കൂടുതലോ അംഗങ്ങളുള്ള സംഘത്തോടൊപ്പം ഇവര്‍ക്ക് ഹജ്ജില്‍ സംബന്ധിക്കാം. മെഹ്റമായി വരുന്ന വ്യക്തിക്ക് ഹജ്ജിന് അനുമതി ലഭിക്കാത്തതുമൂലം യാത്ര മുടങ്ങുന്ന സ്ത്രീകള്‍ക്ക് ആശ്വാസമാകുന്ന നടപടിയാണിതെന്നാണ് വിലയിരുത്തല്‍. കൂടാതെ മെഹ്റം യാത്രികര്‍ക്കുള്ള ക്വാട്ട 200ല്‍ നിന്ന് 500 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. 

Trending News