ഗുഡ്ഗാവില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ ഗതാഗതകുരുക്ക്: പൊലീസ് കമീഷണര്‍ക്ക് സ്ഥലം മാറ്റം

കനത്തമഴയെ തുടര്‍ന്ന് ദേശീയ പാത എട്ടിലുണ്ടായ വെള്ളക്കെട്ടില്‍ മണിക്കൂറുകറോളം വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങികിടന്ന സംഭവത്തില്‍ ഗുഡ്ഗാവ് പൊലീസ് കമീഷണര്‍ നവ്ദീപ് സിങ് വീരകിന് സ്ഥലം മാറ്റം. ഗുഡ്ഗാവില്‍ നിന്ന് റോഹ്തകിലേക്കാണ് നവ്ദീപ് സിങ്ങിനെ സ്ഥലം മാറ്റിയിരിക്കുന്നത്. ദേശീയപാതയിലുണ്ടായ ഗതാഗതകുരുക്കും മറ്റും നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് സ്ഥലം മാറ്റം. ഗുഡ്ഗാവ് പൊലീസ് കമീഷണറായി സന്ദീപ് ഖിരാവര്‍ ചുമതലയേല്‍ക്കും.

Last Updated : Jul 30, 2016, 01:40 PM IST
ഗുഡ്ഗാവില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ ഗതാഗതകുരുക്ക്: പൊലീസ് കമീഷണര്‍ക്ക് സ്ഥലം മാറ്റം

ഗുഡ്ഗാവ്: കനത്തമഴയെ തുടര്‍ന്ന് ദേശീയ പാത എട്ടിലുണ്ടായ വെള്ളക്കെട്ടില്‍ മണിക്കൂറുകറോളം വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങികിടന്ന സംഭവത്തില്‍ ഗുഡ്ഗാവ് പൊലീസ് കമീഷണര്‍ നവ്ദീപ് സിങ് വീരകിന് സ്ഥലം മാറ്റം. ഗുഡ്ഗാവില്‍ നിന്ന് റോഹ്തകിലേക്കാണ് നവ്ദീപ് സിങ്ങിനെ സ്ഥലം മാറ്റിയിരിക്കുന്നത്. ദേശീയപാതയിലുണ്ടായ ഗതാഗതകുരുക്കും മറ്റും നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് സ്ഥലം മാറ്റം. ഗുഡ്ഗാവ് പൊലീസ് കമീഷണറായി സന്ദീപ് ഖിരാവര്‍ ചുമതലയേല്‍ക്കും.

വെള്ളകെട്ടുണ്ടായ ദേശീയ പാത എട്ടില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ വാഹനങ്ങള്‍ കുരുങ്ങികിടന്നത് ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. 15 കിലോ മീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുരുങ്ങികിടന്നത്  ജനങ്ങള്‍ക്ക് വന്‍ ബുധിമുട്ടാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് ഡല്‍ഹി -ജയ്പൂര്‍ റൂട്ടായ ഹൈവേ എട്ടില്‍ ഗതാഗതം പുന:സ്ഥാപിക്കുന്നതുവരെ നിരോധിച്ചിരുന്നു.

നിരവധി പേര്‍ കാര്‍ വഴിയിലുപേക്ഷിച്ച് തിരിച്ചുപോവുകയാണുണ്ടായത്. സ്‌കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിക്കുകയും ഗുഡ്ഗാവിലെ പ്രധാന ക്രോസായ ഹീറോ ഹോണ്ട ചൗകില്‍ ആളുകള്‍ കൂട്ടംകൂടിനില്‍ക്കുന്നത് തടയാന്‍ നിരോധാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അടിയന്തര യോഗം വിളിച്ചിരുന്നു. ഗതാഗതം പുനസ്ഥാപിച്ച ശേഷം വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ദേശീയപാത അധ്യക്ഷന്‍ രാഘവ് ചന്ദ്രക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Trending News