മുംബൈ: സഹ തടവുകാരിയുടെ മരണത്തെ തുടര്‍ന്ന ജയിലില്‍ ഉദ്യോഗസഥര്‍ക്കെതിരെ കലാപവും അക്രമണവും അഴിച്ചു വിട്ട കേസില്‍ ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയടക്കം 200 തടവുകാര്‍ക്കെതിരെ കേസ്. ബൈക്കുള്ള ജയിലില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. തടവുകാര്‍ കലാപം നടത്തിയെന്നും ജയിലിലെ വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തിയെന്നുമാണ് കേസ്.
കഴിഞ്ഞയാഴ്ചയാണ് മുട്ടമോഷ്ടിച്ചുവെന്ന് ആരോപിച്ച് ജയിലിലെ ജീവനക്കാരുടെ മർദനത്തെ തുടർന്ന് മഞ്ജുള ഷെട്ടിയെന്ന തടവുകാരി മരിച്ചത്. തടവുകാരി മരിച്ചതിനെ തുടര്‍ന്ന് ഇന്ദ്രാണി സഹതടവുകാരെയും കൂട്ടി ജയിലില്‍ കലാപം നടത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്രതിഷേധിക്കുകയും സംഭവത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജയിലില്‍ പ്രതിഷേധിക്കുകമാത്രമാണ് ഉണ്ടായത്.
പ്രതിഷേധം രൂക്ഷമായതോടെ ജയില്‍ എസ്ഐയ്ക്കും അഞ്ച് ജയില്‍ ജീവനക്കാര്‍ക്കുമെതിരേ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മഞ്ജുളയുടെ സെല്ലിലുണ്ടായിരുന്ന തടവുകാരിയുടെ പരാതിയിലാണ് ആറുപേര്‍ക്കെതിരേ കേസ്. ഈ തടവുകാരിയ്ക്കെതിരെയും ജയില്‍ കലാപത്തിന് കേസ് എടുത്തിട്ടുണ്ട്.