പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി തുടരും; മന്ത്രിസഭ അഴിച്ചുപണി ഉടന്‍: അമിത് ഷാ

ഗോവ മുഖ്യമന്ത്രിയെചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മനോഹര്‍ പരീക്കര്‍തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

Last Updated : Sep 23, 2018, 06:33 PM IST
പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി തുടരും; മന്ത്രിസഭ അഴിച്ചുപണി ഉടന്‍: അമിത് ഷാ

പനാജി: ഗോവ മുഖ്യമന്ത്രിയെചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മനോഹര്‍ പരീക്കര്‍തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

എന്നാല്‍ മുഖ്യമന്ത്രിയായി പരീക്കര്‍ തുടരുമെങ്കിലും മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാവുമെന്ന് അമിത് ഷാ വ്യക്തമാക്കി. ഗോവയിലെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അമിത് ഷാ ഇപ്രകാരം അറിയിച്ചത്. 

ഗോവ രാഷ്ട്രീയത്തില്‍ സര്‍വ്വ സമ്മതനായ നേതാവാണ്‌ മനോഹര്‍ പരീക്കര്‍. ആരോഗ്യനില മോശമായി തുടരുന്ന മുഖ്യമന്ത്രി പരീക്കര്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്. ഒപ്പം മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സഖ്യകക്ഷികള്‍ക്കും സമ്മതനായ മറ്റൊരു നേതാവിനെ കണ്ടെത്താന്‍ ബിജെപി പാടുപെടുകയാണ്. ഈ അവസര൦ മുതലാക്കിയാണ്  കോണ്‍ഗ്രസ്‌ നേതാക്കള്‍ ഗവര്‍ണറെ കണ്ട് പ്രത്യേക സഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടത്. കൂടതെ, ഗോവയിലെ ഭരണപ്രതിസന്ധിയും ഗവര്‍ണറെ ധരിപ്പിച്ചു. 

40 അംഗ ഗോവ നിയമസഭയില്‍ 16 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷി. ബിജെപിക്ക് 14 അംഗങ്ങളാണുള്ളത്. മൂന്ന് വീതം അംഗങ്ങളുള്ള പ്രാദേശിക കക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി എന്നിവരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബിജെപി ഭരണം. എന്‍സിപിയുടെ ഒരംഗം കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നുണ്ട്. 

സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 21 അംഗങ്ങളുടെ പിന്തുണയാണ്. നിലവില്‍ ബിജെപിക്ക് 23 അംഗങ്ങളുടെ പിന്തുണയുണ്ട്. എന്നാല്‍ ഈ പിന്തുണയെല്ലാം ലഭിക്കുന്നത് മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയാണ് എന്ന കാരണത്താലാണ്. മറ്റാരെങ്കിലും മുഖ്യന്ത്രിയായാല്‍ തങ്ങള്‍ പിന്തുണയ്ക്കില്ലെന്നാണ് പ്രാദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും നിലപാട്. ഇതാണ് ഇപ്പോള്‍ ബിജെപി നേതൃത്വത്തെ വെട്ടിലാക്കുന്നത്.

 

 

Trending News