ഒഡിഷയെ തകര്‍ത്ത് 'രസഗുള' യില്‍ മുത്തമിട്ട്‌ പശ്ചിമബംഗാള്‍

മധുരപലഹാരമായ രസഗുളയുടെ ഉൽപത്തിയെച്ചൊല്ലി രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ നിലനിന്ന തർക്കത്തിന് ഒടുക്കം പരിഹാരമായി. രസഗുളയുടെ ഉൽപത്തി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ച് ഒഡിഷയും ബംഗാളും രണ്ടരവർഷമായി വാക്പയറ്റിലായിരുന്നു. 

Last Updated : Nov 15, 2017, 06:53 PM IST
ഒഡിഷയെ തകര്‍ത്ത് 'രസഗുള' യില്‍ മുത്തമിട്ട്‌ പശ്ചിമബംഗാള്‍

ന്യൂഡൽഹി: മധുരപലഹാരമായ രസഗുളയുടെ ഉൽപത്തിയെച്ചൊല്ലി രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ നിലനിന്ന തർക്കത്തിന് ഒടുക്കം പരിഹാരമായി. രസഗുളയുടെ ഉൽപത്തി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ച് ഒഡിഷയും ബംഗാളും രണ്ടരവർഷമായി വാക്പയറ്റിലായിരുന്നു. 

എന്നാല്‍ 1860 ല്‍ ബംഗാളിലാണ് ആദ്യമായി രസഗുള ഉണ്ടാക്കിയതെന്ന് ചെന്നൈ ആസ്ഥാനമായ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി.ഐ) വ്യക്തമാക്കിയതോടെ പ്രശ്നത്തിന് വിരാമമായി. 

അതേസമയം, വിട്ടുകൊടുക്കാന്‍ ഒഡിഷ തയ്യാറായിരുന്നില്ല. പുരിയിലെ ജഗന്നാഥക്ഷേത്ര പരിസരത്താണ് രസഗുള ആദ്യം ഉപയോഗിച്ചിരുന്നതെന്നായിരുന്നു അവരുടെ വാദം. കൂടാതെ 12ാം നൂറ്റാണ്ടിൽ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നു രസഗുള എന്നും അവര്‍ വാദിച്ചു. 

എന്നാൽ, 1860ൽ നോബിന്‍ ചന്ദ്ര ദാസാണ് രസഗുള ആദ്യമായി ഉണ്ടാക്കിയതെന്ന് ബംഗാൾ വാദിയ്ക്കുകയും വിജയിക്കുകയും ചെയ്തു.

രസഗുള ബംഗാളിയാണെന്ന് തീർപ്പ് വന്നതോടെ ഇത് മധുരമുള്ള വാർത്തയാണെന്നും സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി മമത ബാനർജി ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. 

ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി.ഐ) ടാഗ് എന്താണെന്നു കൂടി നോക്കാം. 

നിർദ്ദിഷ്ട ഭൂമിശാസ്ത്രപരമായ ഉത്ഭവമുള്ള ഉൽപ്പന്നങ്ങൾ, അതിന്‍റെ തനതായ മതിപ്പും ഗുണവും ഉത്ഭവത്തിലെ പുലര്‍ത്തുന്നവയ്ക്ക് നല്‍കുന്ന അടയാളമാണ് ഈ ടാഗ്. ഈ ടാഗ് ഉൽപ്പന്നത്തിന്‍റെ ഗുണനിലവാരവും അതുല്യതയും  അതിന്‍റെ ഉത്ഭവസ്ഥാനവുമായി ബന്ധപ്പെടുത്തി ഉറപ്പ് നൽകുന്നു. 

ഈ ടാഗ് ലഭ്യമായ ഇന്ത്യയില്‍നിന്നുള്ള മറ്റു ഉത്പന്നങ്ങള്‍ ഡാര്‍ജിലിംഗ് ചായ, മധുബണി പെയിന്റിംഗ്, കശ്മീര്‍ പഷ്മിന, നാഗ്പൂര്‍ ഓറഞ്ച് എന്നിവയാണ്. 

 

 

 

 

Trending News