ഇന്ത്യന്‍ അന്തര്‍വാഹിനിയായ സ്കോർപ്പീൻ ക്ലാസ് മുങ്ങിക്കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു

ഇന്ത്യന്‍ അന്തര്‍വാഹിനിയായ സ്കോർപ്പീൻ ക്ലാസ് മുങ്ങിക്കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഓസ്ട്രേലിയൻ പത്രമായ 'ദ് ഓസ്ട്രേലിയൻ' ആണ്  പുതിയ രേഖകള്‍ പുറത്തുവിട്ടത്. റെസ്ട്രിക്റ്റഡ് സ്കോർപീന്‍ ഇന്ത്യ എന്ന പേരിട്ടിരിക്കുന്ന  രേഖകളാണ് പുതുതായി പുറത്തുവന്നിട്ടുള്ളത്.

Last Updated : Aug 26, 2016, 02:17 PM IST
ഇന്ത്യന്‍ അന്തര്‍വാഹിനിയായ സ്കോർപ്പീൻ ക്ലാസ് മുങ്ങിക്കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ അന്തര്‍വാഹിനിയായ സ്കോർപ്പീൻ ക്ലാസ് മുങ്ങിക്കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഓസ്ട്രേലിയൻ പത്രമായ 'ദ് ഓസ്ട്രേലിയൻ' ആണ്  പുതിയ രേഖകള്‍ പുറത്തുവിട്ടത്. റെസ്ട്രിക്റ്റഡ് സ്കോർപീന്‍ ഇന്ത്യ എന്ന പേരിട്ടിരിക്കുന്ന  രേഖകളാണ് പുതുതായി പുറത്തുവന്നിട്ടുള്ളത്.

അന്തര്‍വാഹിനിയുടെ സോണാര്‍ സിസ്റ്റം സംബന്ധിച്ച വിവരങ്ങളാണ് രേഖകളില്‍. ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ട്. പുതിയ രേഖകള്‍ പുറത്തുവന്നതിനെക്കുറിച്ച് നാവികേസേനയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. അന്തര്‍വാഹികളെ സംബന്ധിച്ച വിവരങ്ങള്‍ പലതും പ്രതിരോധ വെബ്‌സൈറ്റുകളില്‍ ഉള്ളതിനാല്‍ പുറത്തുവന്ന വിവരങ്ങള്‍ രാജ്യസുരക്ഷയെ ബാധിക്കില്ലെന്നാണ് വിദഗ്ദ്ധര്‍ ആവര്‍ത്തിക്കുന്നത്.

ഇന്ത്യയ്ക്കുവേണ്ടി സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസില്‍  നിന്ന് 22,400  പേജുകള്‍ അടങ്ങുന്ന വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ഇതില്‍ നിന്ന്  തിരഞ്ഞെടുത്തവയാണ് ‘ദി ഓസ്‌ട്രേലിയന്‍’ ദിനപത്രം പുറത്തുവിട്ടത്.

അതിനിടെ വിവരങ്ങള്‍ ചോര്‍ത്തിയതല്ല മോഷ്ടിച്ചതാണെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ പ്രതികരിച്ചു. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളല്ല ചോര്‍ന്നതെന്നും ഒരു മുന്‍ ഫ്രഞ്ച് ജീവനക്കാരനാണ് മോഷണത്തിന് പിന്നിലെന്നും ഫ്രഞ്ച് സര്‍ക്കാര്‍ വ്യക്തമാക്കി.

Trending News