തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിനായി സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും എത്തുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുളള ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ധാരണാപത്രം ഒപ്പിട്ടു.
വിശാലമായ ഹാള്‍, ഭക്ഷണശാല, ശുചിമുറികള്‍ എന്നീ സൗകര്യങ്ങളുളള ഇടത്താവളങ്ങള്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുളള പത്ത് കേന്ദ്രങ്ങളിലാണ് നിര്‍മ്മിക്കുന്നത്. ഇതിനായി 212 കോടി രൂപ ചെലവഴിക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.