ഗൂഢാലോചന നടന്നത് കൊച്ചി ഓഫീസില്‍; മുഹമ്മദിന്‍റെ മൊഴി പുറത്ത്

എസ്എഫ്ഐ പ്രവര്‍ത്തകര്‍ എതിര്‍ത്തപ്പോള്‍ ചെറുക്കാന്‍ തീരുമാനിച്ചു. സംഘര്‍ഷം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് എസ്ഡിപിഐ പ്രവര്‍ത്തകരും നേരത്തെ തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നുവെന്നും മുഹമ്മദ്‌ പറഞ്ഞു

Last Updated : Jul 18, 2018, 11:58 AM IST
ഗൂഢാലോചന നടന്നത് കൊച്ചി ഓഫീസില്‍; മുഹമ്മദിന്‍റെ മൊഴി പുറത്ത്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യൂവിന്‍റെ കൊലപാതകത്തിന് കാരണം ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്ന്‍ പിടിയിലായ പ്രധാന പ്രതി മുഹമ്മദ്‌.

കൊച്ചിയിലെ എസ്ഡിപിഐ ഓഫീസില്‍ വെച്ചാണ് ഗൂഢാലോചന നടത്തിയതെന്നും മുഹമ്മദ്‌ പൊലീസിന് മൊഴി നല്‍കി.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ എതിര്‍ത്തപ്പോള്‍ ചെറുക്കാന്‍ തീരുമാനിച്ചു. സംഘര്‍ഷം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് എസ്ഡിപിഐ പ്രവര്‍ത്തകരും നേരത്തെ തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നുവെന്നും മുഹമ്മദ്‌ പറഞ്ഞു.

വാക്ക് തര്‍ക്കം ഉണ്ടായപ്പോള്‍ താനാണ് കൊച്ചിയിലെ ഓഫീസില്‍ വിളിച്ചറിയിച്ചതെന്നും ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ കര്‍ണാടക അതിര്‍ത്തിയില്‍ വെച്ചാണ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ അറബിക് ഹിസ്റ്ററി വിഭാഗം വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്‌.

കോളേജിലെ ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയും ആലപ്പുഴ ജില്ലാ പ്രസിഡന്റുമാണ് മുഹമ്മദ്‌.

Trending News