കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല: പിയൂഷ് ഗോയല്‍

റെയില്‍വേ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും ഭൂമി ഏറ്റെടുക്കുന്നതില്‍ മെല്ലെപ്പോക്കാണെന്നും ഗോയല്‍ വിമര്‍ശിച്ചു

Last Updated : Jun 18, 2018, 02:11 PM IST
    • പദ്ധതി ഉപേക്ഷിച്ചിട്ടില്ല
    • സംസ്ഥാന സര്‍ക്കാരിന്റേത് മെല്ലെപ്പോക്ക്
    • യാത്രക്കാര്‍ വീര്‍പ്പുമുട്ടുന്നു
കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല: പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: കഞ്ചിക്കോട് റെയില്‍വേ കോച്ച്‌ ഫാക്‌ടറി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ഫാക്ടറിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാവശങ്ങളും പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, റെയില്‍വേ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും ഭൂമി ഏറ്റെടുക്കുന്നതില്‍ മെല്ലെപ്പോക്കാണെന്നും ഗോയല്‍ വിമര്‍ശിച്ചു.

'ആവശ്യത്തിന് കോച്ചുകള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വീര്‍പ്പുമുട്ടുകയാണ്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാരും തയ്യാറാകണം'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോച്ച് ഫാക്ടറി പാലക്കാട്‌, കഞ്ചിക്കോട്‌ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി ഗോയലിന് കത്തയച്ചിരുന്നു. ഫാക്‌ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 ലെ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്‌. പിന്നോക്ക ജില്ലയായ പാലക്കാട്‌ ഫാക്‌ടറി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.

Trending News