മട്ടന്നൂരില്‍ വീണ്ടും എല്‍.ഡി.എഫ്‌

കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭാ ഭരണം അഞ്ചാം തവണയും എല്‍ഡിഎഫ് പിടിച്ചെടുത്തു. വോട്ടെടുപ്പ് നടന്ന 35 വാര്‍ഡുകളില്‍ 28 ഇടത്ത് എല്‍ഡിഫും ആധിപത്യം സ്ഥാപിച്ചു. ഏഴിടത്ത് യുഡിഎഫും ജയിച്ചു. കഴിഞ്ഞ തവണ 21 വാര്‍ഡിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഇത്തവണ യുഡിഎഫില്‍ നിന്ന് ഏഴ് സീറ്റുകള്‍കൂടി പിടിച്ചെടുത്താണ് എല്‍ഡിഎഫ് വിജയം ആഘോഷിച്ചത്. 

Last Updated : Aug 10, 2017, 01:24 PM IST
മട്ടന്നൂരില്‍ വീണ്ടും എല്‍.ഡി.എഫ്‌

മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭാ ഭരണം അഞ്ചാം തവണയും എല്‍ഡിഎഫ് പിടിച്ചെടുത്തു. വോട്ടെടുപ്പ് നടന്ന 35 വാര്‍ഡുകളില്‍ 28 ഇടത്ത് എല്‍ഡിഫും ആധിപത്യം സ്ഥാപിച്ചു. ഏഴിടത്ത് യുഡിഎഫും ജയിച്ചു. കഴിഞ്ഞ തവണ 21 വാര്‍ഡിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഇത്തവണ യുഡിഎഫില്‍ നിന്ന് ഏഴ് സീറ്റുകള്‍കൂടി പിടിച്ചെടുത്താണ് എല്‍ഡിഎഫ് വിജയം ആഘോഷിച്ചത്. 

ഇത്തവണ ബിജെപി മൂന്നു വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫ് ജയിച്ച രണ്ട് വാര്‍ഡുകളിലും യുഡിഎഫ് ജയിച്ച ഒരു വാര്‍ഡിലുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍ രണ്ടാമതെത്തിയത്.  യുഡിഎഫിന് ലഭിച്ച ഏഴ് സീറ്റില്‍ നാലിടത്ത് കോണ്‍ഗ്രസും മൂന്നിടത്തും മുസ്ലിം ലീഗുമാണ് വിജയിച്ചത്. 

തിരഞ്ഞെടുപ്പില്‍ 82.91% ആയിരുന്നു പോളിങ്. 112 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ആകെയുള്ള 36,330 വോട്ടര്‍മാരില്‍ 30,122 പേരാണു സമ്മതിദാനാവകാശം വിനിയോഗിച്ചത്.  യുഡിഎഫ് കേന്ദ്രങ്ങളിലാണ് ഏറ്റവും കുറവും കൂടുതലും പോളിങ് ശതമാനം രേഖപ്പെടുത്തിയത്.  യുഡിഎഫിന്‍റെ സിറ്റിങ് സീറ്റായ മിനി നഗറില്‍ ഏറ്റവും കുറഞ്ഞ ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ യുഡിഎഫിന്‍റെ സിറ്റിങ് സീറ്റായ മേറ്റടി വാര്‍ഡില്‍ ഏറ്റവും കൂടുതല്‍ പേര്‍ പോളിങ് ശതമാനം രേഖപ്പെടുത്തി.

അതേസമയം, ആഹ്ലാദ പ്രകടനത്തിനു പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ജനങ്ങള്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കും. ശക്തമായ പൊലീസ് സുരക്ഷ ഒരുക്കും. റോഡില്‍ പടക്കം പൊട്ടിക്കാനോ ഗതാഗതം തടസ്സപ്പെടുത്താനോ പാടില്ല എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Trending News