ഹൈദരാബാദ്: മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ പ്രിയ വാര്യര്‍ക്കെതിരെ വീണ്ടും കേസ്. പ്രിയയുടെ കണ്ണിറുക്കലും ഭാവപ്രകടനവും പ്രകോപനപരമാണെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹൈദരാബാദിലെ ഒരു സംഘം മുസ്ലിം വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഫലക്നുമ പൊലീസ് കേസെടുത്തു. 57 പേര് ഒപ്പുവച്ച പരാതിയാണ് പൊലീസില്‍ നല്‍കിയിരിക്കുന്നത്. പ്രവാചകന്റെ ജീവിതം പറയുന്ന ഗാനത്തിന് അനുയോജ്യമല്ലാത്ത രംഗങ്ങള്‍ ചിത്രീകരിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇത് വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും പരാതിക്കാര്‍ പറയുന്നു.
മുസ്ലിം മതപണ്ഡിതരുടെ അഭിപ്രായം തേടിയതിന് ശേഷമേ കേസില്‍ നടപടി സ്വീകരിക്കൂ എന്ന് ഫലക്നുമ പൊലീസ് അറിയിച്ചു. അതിനിടെ, മഹാരാഷ്ട്രയിലെ ജിൻസി പോലീസ് സ്റ്റേഷനിലും പ്രിയക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തു. ജൻജാഗരണ്‍ സമിതി എന്ന സംഘടനയുടെ പേരിലാണ് പരാതി.
ഗാനത്തിലെ ചില പരാമർശങ്ങൾ പ്രവാചകനെ അവഹേളിക്കുന്നതാണെന്ന് സംഘടനാ പ്രസിഡന്റ് മൊഹ്സിൻ അഹമ്മദ് നൽകിയ പരാതിയിൽ ആരോപിക്കുന്നു. സംവിധായകൻ ഒമർ ലുലുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.