പ്രസക്ത സംവിധായകന് മധുര് ഭണ്ഡാർകറുടെ അടിയന്തിരാവസ്ഥകാലത്തെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത 'ഇന്ദു സര്‍ക്കാര്‍' ഇന്ന് തിയറ്ററുകളിൽ.
ഇന്ദിരാഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും മോശമായി ചിത്രീകരിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ റിലീസിനെതിരേ പരാതി ഉയര്‍ന്നിരുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയണം എന്ന ആവശ്യവുമായി സഞ്ജയ് ഗാന്ധിയുടെ 'മകള്‍' എന്നവകാശവുമായി വന്ന പ്രിയ സിംഗ് പോള്‍ നല്കിയ അപ്പീലാണ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളുകയും ചിത്രത്തിന്റെ പ്രദർശനം സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വിധിക്കുകയും ചെയ്തത്.
സെൻസർ ബോർഡ് നിർദേശിച്ച പ്രകാരം 14 കട്ടുകൾക്കുശേഷമാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. പുതുതലമുറയ്ക്കുമുന്നിൽ അടിയന്തരാവസ്ഥയുടെ ചരിത്രം അവതരിപ്പിക്കുന്ന സിനിമയാണ് 'ഇന്ദു സർക്കാർ' എന്നാണ് സംവിധായകൻ അവകാശപ്പെടുന്നത്.