'ഇതാണ് എന്‍റെ പൊന്നു സണ്ണി ചേച്ചി മലയാളികൾ.... സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരും...', 'സണ്ണി ചേച്ചി മരണമാസ് ആണ്.... കൈവിടില്ല ഒരിക്കലും', 'കൊച്ചി മാത്രം അല്ല...കേരളം മൊത്തം ഉണ്ടേ ചേച്ചി...' ഇങ്ങനെ പോകുന്നു സണ്ണി ലിയോണിന്‍റെ കൊച്ചി സന്ദര്‍ശന പോസ്റ്റിലെ കമന്‍റുകള്‍.
ഇതിനിടെ ഈ പോസ്റ്റില്‍ കമന്റ് ചെയ്ത ഒരു ആരാധകന്‍റെ കമന്റിന് സണ്ണി ലിയോണ്‍ മറുപടി നല്‍കുകയും ചെയ്തു. അതോടെ ആരാധകര്‍ ഉണര്‍ന്നു. 'സണ്ണി ചേച്ചി മുത്താണ്' എന്ന് ഒരു ആരാധകന്‍ നല്‍കിയ കമന്റിനാണ് സണ്ണി ലിയോണ്‍ മറുപടി നല്‍കിയത്. 'Thank you'എന്ന് മാത്രമേ മറുപടി നല്‍കിയുള്ളൂ എങ്കിലും ആരാധകര്‍ ഇതിലേയ്ക്ക് വീണ്ടും നിരവധി കമന്റുകളുമായി ഒഴുകിയെത്തുകയാണ്.
സണ്ണി ലിയോണിനോടുള്ള സ്നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാതെ മലയാളത്തില്‍ നന്ദി പറഞ്ഞും ആശംസകള്‍ നേര്‍ന്നും നിരവധി കമന്റുകളാണ് അവരുടെ ഫേസ്ബുക്ക് പേജില്‍ നിറയുന്നത്.
ഇതിനോടൊപ്പം നേരിട്ട് വന്ന് കാണാന്‍ പറ്റാത്തവരുടെ ഹൃദയം നുറുങ്ങുന്ന വേദനയും കമന്റ് ബോക്സില്‍ കാണാം. 'ടിക്കറ്റ് കിട്ടാത്തോണ്ടാ കൊച്ചിയിലേക്ക്... അല്ലേ പറന്ന് വന്നേനെ കാണാൻ, പിന്നെ കടൽ നീന്തി വന്നാലോ എന്ന് ആലോയിച്ച്; പക്ഷെ ആ പഴയ നടുവേദന ഇപ്പോഴും ഉള്ളതോണ്ട് ഒഴിവാക്കി...'' നേരിട്ടെത്താന്‍ കഴിയാത്ത ഏതോ ഒരു പ്രവാസി മലയാളിയുടെ നിരാശയില്‍ നിന്നുണ്ടായ വാക്കുകളാണിത്.
കൊച്ചിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള സണ്ണി ലിയോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മലയാളി ആരാധകര്‍ കമന്റ് പ്രവാഹവുമായി എത്തുന്നത്.
സണ്ണി ലിയോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
"വാക്കുകളില്ല... കൊച്ചിയിലെ ജനങ്ങൾക്ക് എങ്ങനെ നന്ദി പറയുമെന്നറിയില്ല. അവര്‍ നല്‍കിയ സ്നേഹവും പിന്തുണയും എന്നെ വളരെയധികം കീഴടക്കിയിരിക്കുന്നു. ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തെ ഒരിക്കലും മറക്കില്ല! നന്ദി..."
ഇന്നലെ കൊച്ചിയില്‍ നിന്ന് തിരിച്ചെത്തിയതിനുശേഷമാണ് സണ്ണി ലിയോണ്‍ തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. കൊച്ചിയിലെ ജനസഞ്ചയത്തെ ഉള്‍പ്പെടുത്തിയുള്ള വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ഇരുപത്തിയയ്യായിരത്തിലധികം പേരാണ് ഈ വീഡിയോ വീക്ഷിച്ചിരിക്കുന്നത്. മൂവായിരത്തിലധികം ഷെയറുകളും നല്‍കിക്കഴിഞ്ഞു.
കൊച്ചിയിലെ ഒരു സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ഷോറൂം ഉദ്ഘാടനം നിര്‍വഹിക്കാനാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ എത്തിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ താരത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സണ്ണി ലിയോണ്‍ എത്തുന്നതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം എം.ജി റോഡ് സ്തംഭനാവസ്ഥയിലായിരുന്നു.