ഹൈദരാബാദ്: ബംഗ്ലാ കടുവകള്‍ക്ക് മുന്നില്‍ റണ്‍മഴ പെയ്യിച്ച് ഇന്ത്യ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 687 എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു. തുടര്‍ച്ചയായ നാല് പരമ്പരകളില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കി. 204 റണ്‍സ് നേടിയ കോഹ് ലിയെ തൈജുല്‍ ഇസ്ലാം വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് പുറത്താക്കിയത്. 24 ബൗണ്ടറികള്‍ അടങ്ങിയതായിരുന്നു നായകന്‍റെ ഇന്നിംഗ്‌സ്.
And…#TeamIndia declare and score 687/6 with some lusty blows in the end from @Wriddhipops & @imjadeja #INDvBAN pic.twitter.com/RkuOfZb3Nn
— BCCI (@BCCI) February 10, 2017
മൂന്നിന് 356 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് രഹാനയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 45 റണ്‍സുമായി ബാറ്റിങ് ആരംഭിച്ച രഹാനെ 82 റണ്‍സെടുത്ത് പുറത്തായി. അതിനിടെ നാലാം വിക്കറ്റില്‍ കോഹ്‌ലി രഹാനെ കൂട്ടുകെട്ട് 222 നേടിയിരുന്നു. ക്യാപ്റ്റന്‍ കോഹ്‌ലിയുടെ റെക്കോഡ് ഡബിള്‍ സെഞ്ച്വറിയും വൃധിമാന്‍ സാഹയുടെ സെഞ്ച്വറിയുമാണ് ഇന്ത്യയുടെ രണ്ടാം ദിനം കരുത്തുറ്റതാക്കിയത്.
Hail King Kohli! @imVkohli #INDvBAN pic.twitter.com/DYt62iw20K
— BCCI (@BCCI) February 10, 2017
111 റണ്‍സുമായി രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കോഹ്‌ലി 204 റണ്‍സെടുത്ത് പുറത്തായി. ഇടങ്കയ്യന്‍ സ്പിന്നര്‍ തൈജുല്‍ ഇസ്‌ലാമിന്‍റെ പന്തില്‍ എല്‍ബിഡബ്ലൂവില്‍ കുടുങ്ങിയാണ് കോഹ്‌ലി പുറത്തായത്. ഡിആര്‍എസിന് അപ്പീല്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ നോട്ട് ഔട്ട് ലഭിക്കുമായിരുന്ന വിധത്തിലായിരുന്നു കോഹ്‌ലിയുടെ തിരിച്ചുകയറ്റം.
ആറാം വിക്കറ്റിൽ വൃധിമാൻ സാഹയും ആർ അശ്വിനും ഒത്തുചേർന്നെങ്കിലും 34 റൺസെടുത്ത അശ്വിനെ മെഹ്ദി ഹസൻ പുറത്താക്കി. പിന്നീട് വന്ന രവീന്ദ്ര ജഡേജയുമായി ചേർന്ന് വൃധിമാൻ സാഹ ഇന്ത്യൻ സ്കോർ 600 കടത്തി. ചായക്ക് പിരിയുന്നതിന് മുമ്പ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരായ ഉയർന്ന സ്കോറും മറികടന്നു. 2007 ൽ ധാക്കയിൽ നേടി 610/3 ആയിരുന്നു ഇതുവരെയുണ്ടായിരുന്ന ഉയർന്ന സ്കോർ.