കസന്‍ അരീന: റഷ്യന്‍ മണ്ണില്‍ വിജയിച്ചുയരുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ ഫ്രാന്‍സിന്. അതുകൊണ്ടുതന്നെ അന്റോണിയ ഗ്രീസ്മാനും, കൈലിയൻ എംബപയും ഒലിവർ ജിറോഡും അടങ്ങിയ ഫ്രഞ്ച് പട മുന്നും പിന്നും നോക്കാതെ കുതിക്കുകയാണ്. എന്നാല്‍ കരുത്തരായ ഫ്രാന്‍സിനെതിരെ അട്ടിമറി ജയം പ്രതീഷിച്ചുതന്നെയാണ് കംഗാരുക്കളും.
1998ൽ സ്വന്തം നാട്ടിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച ദിദിയെ ദെഷാമാണ് ഫ്രാന്‍സിന്‍റെ പരിശീലകൻ. യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ മൽസരങ്ങൾ കളിച്ച ഓസ്ട്രേലിയയും കളത്തില്‍ നിറഞ്ഞാടുകയാണ്. ഏഷ്യൻ പ്ലേഓഫിൽ സിറിയയെയും വൻകരാ പ്ലേഓഫിൽ ഹോണ്ടുറാസിനെയും മറികടന്ന ഓസീസ്, ആകെ 22 മൽസരങ്ങൾ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആദ്യ മിനിട്ടുകളില്‍ മേധാവിത്തം ഫ്രാൻസിനാണെങ്കിലും ഒപ്പത്തിനൊപ്പം പിടിക്കാൻ തീവ്രശ്രമവുമായി ഓസ്ട്രേലിയയുമുണ്ട്. ആദ്യ നിമിഷങ്ങളിലെ പതർച്ച കളി പുരോഗമിക്കുന്തോറും മെച്ചപ്പെടുത്തുന്ന തരത്തിലാണ് ഓസീസ്.