ന്യൂഡൽഹി: ആധാറിനായി ശേഖരിച്ച ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ സ്വകാര്യ വിവരങ്ങൾ പുറത്തായി. ആധാര്‍ കാര്‍ഡിനായി നല്‍കിയ വിവരങ്ങളാണ് ഏജന്‍സി വഴി ചോര്‍ന്നത്. സ്വകാര്യ വിവരങ്ങള്‍ എല്ലാം ചോര്‍ന്ന വിവരം ഭാര്യ സാക്ഷി സിങ് ആണ് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
VLE of @CSCegov_ delivers #Aadhaar service to @msdhoni. Legendary cricketer's #Digital hook (shot). pic.twitter.com/Xe62Ta63An
— Ravi Shankar Prasad (@rsprasad) March 28, 2017
സംഭവത്തിൽ വിവരസാങ്കേതിക വകുപ്പ് മന്ത്രി രവി ശങ്കർ പ്രസാദിനോട് ട്വിറ്ററിൽ ധോണിയുടെ ഭാര്യ സാക്ഷി പരാതിപ്പെടുകയും ചെയ്തു. ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ. അപേക്ഷയുള്‍പ്പെടെ ആധാര്‍ കാര്‍ഡ് വിവരങ്ങളെല്ലാം പബ്ലിക് പ്രോപ്പര്‍ട്ടിയാക്കി മാറ്റിയിരിക്കുന്നു. നിരാശ പ്രകടിപ്പിക്കുന്ന ഹാഷ് ടാഗുമായുള്ള ട്വീറ്റായിരുന്നു സാക്ഷിയുടെ പ്രതികരണം.
VLE of @CSCegov_ delivers #Aadhaar service to @msdhoni. Legendary cricketer's #Digital hook (shot). pic.twitter.com/Xe62Ta63An
— Ravi Shankar Prasad (@rsprasad) March 28, 2017
കൂടാതെ ധോണിയുടെയും അദ്ദേഹത്തിന്‍റെ വ്യക്തിപരമായ വിവരങ്ങളും അടങ്ങിയ ചിത്രവും ഉള്‍പ്പെടുത്തി മന്ത്രിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് സാക്ഷിയെ ചൊടിപ്പിച്ചത്. ട്വീറ്റില്‍ രവി ശങ്കര്‍ പ്രസാദിനെ ടാഗു ചെയ്യുകയും ചെയ്തിരുന്നു.