ഹൈദരാബാദ്: ഐപിഎലില്‍ ഡേവിഡ് വാര്‍ണറുടെ അതിവേഗ സെഞ്ചുറി മികവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനു കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ 48റൺസ് വിജയം.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. ഒരുവശത്ത് ശിഖര്‍ ധവാനെ കാഴ്ചക്കാരനാക്കി മുന്നിൽ നിന്നു പടനയിച്ച വാർണർ 10 ബൗണ്ടറിയും എട്ടു സിക്സറുമടക്കം 59 പന്തുകളിൽ നിന്നു നേടിയത് 126 റൺസ്. വാർണറും ശിഖർ ധവാനും (29) ചേർന്നു വെറും 76 പന്തുകളിൽ 139 റൺസിന്റെ കൂട്ടുകെട്ടു സ്ഥാപിച്ച ശേഷമാണു വേർപിരിഞ്ഞത്.
43 പന്തില്‍ സെഞ്ചുറി നേടിയ ഓസീസ് താരം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്ക് ഉടമയായി. ക്രിസ് വോക്സിന്റെ പന്തില്‍ ഗൗതം ഗംഭീറിനു ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്. ഇതിനുശേഷം കോല്‍ക്കത്ത ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ അച്ചടക്കം പാലിച്ചതോടെ ഹൈദരാബാദില്‍നിന്ന് കൂറ്റന്‍ അടികള്‍ പിറന്നില്ല.
മറുപടി ബാറ്റിംങ്ങിന് ഇറങ്ങിയ കോല്‍ക്കത്ത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളു. 53 റൺസെടുത്ത റോബിൻ ഉത്തപ്പയാണ് അവരുടെ ടോപ് സ്കോറർ.