ചൂതാടാനായി കന്യാസ്ത്രീകള്‍ സ്കൂളില്‍ നിന്നും മൂന്നര കോടി രൂപ മോഷ്ടിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവ൦.
സിസ്റ്റര്‍ മേരി കൃപര്‍, ലാറ ച൦ഗ് എന്നിവരാണ് കാലിഫോര്‍ണിയയിലെ സെയിന്‍റ് ജെയിംസ് കാതോലിക് സ്കൂളില്‍ നിന്നും പണം മോഷ്ടിച്ചത്.
സ്കൂളില്‍ നിന്നും അടുത്തിടെയാണ് ഇരുവരും വിരമിച്ചത്. പണം മോഷ്ടിച്ചതായി ഇവര്‍ സമ്മതിക്കുകയും അതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
സ്കൂളിലെ ഫീസും ഡൊണേഷനുകളും സൂക്ഷിച്ചിരുന്ന അക്കൗണ്ടില്‍ നിന്നാണ് അടുത്ത സുഹൃത്തുക്കളായ ഇരുവരും ചേര്‍ന്ന് പണം മോഷ്ടിച്ചത്.
29 വര്‍ഷം സ്കൂളില്‍ പ്രിന്‍സിപ്പലായി സേവനമാനുഷ്ടിച്ച വ്യക്തിയാണ് സിസ്റ്റര്‍ മേരി കൃപര്‍. ഇതേ സ്കൂളില്‍ 20 വര്‍ഷം അധ്യാപികയായിരുന്നു സിസ്റ്റര്‍ ലാറ ച൦ഗ്.
യാത്രയും ചൂതാട്ടവുമായി ഏകദേശം പത്ത് വർഷത്തോളം ഇവര്‍ സ്കൂളിലെ പണം ചിലവാക്കിയിരുന്നു. കണക്കുകളില്‍ തിരിമറി നടത്തി 5,00,000 ഡോളര്‍, അതായത് ഏകദേശം മൂന്നര കോടിയിലധികം രൂപയാണ് ഇവര്‍ തട്ടിയത്.
തങ്ങളുടെ പ്രവര്‍ത്തിയില്‍ കന്യാസ്ത്രീകള്‍ പശ്ചാത്തപിക്കുന്നതായും ഇരുവരുടെ പേരില്‍ പൊലീസ് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
സ്കൂളില്‍ നടത്തിയ പതിവ് ഓഡിറ്റിലാണ് തിരിമറിയെ കുറിച്ച് സ്കൂള്‍ മാനേജ്മെന്‍റ് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കന്യാസ്ത്രീകളാണ് പണം മോഷ്ടിച്ചതെന്ന് കണ്ടെത്തിയത്.