സംഘര്‍ഷമൊഴിയാതെ ഗാസ; വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു

 ഇസ്രയേല്‍ കയ്യേറ്റത്തിനിടെ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മയാചരണത്തിനിടയിലാണ് സൈന്യം വെടിയുതിര്‍ത്തത്. 

Last Updated : Mar 31, 2018, 09:02 AM IST
സംഘര്‍ഷമൊഴിയാതെ ഗാസ; വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു

ഗാസ: ഗാസ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇസ്രയേല്‍ കയ്യേറ്റത്തിനിടെ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മയാചരണത്തിനിടയിലാണ് സൈന്യം വെടിയുതിര്‍ത്തത്. ഇസ്രയേല്‍ സൈന്യത്തിന്‍റെ വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

മരിച്ചവരോടുള്ള ആദരസൂചകമായി പ്രസിഡന്‍റ് മുഹമ്മദ് അബ്ബാസ് ഇന്ന് ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു. സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി. 

വെള്ളിയാഴ്ച ഗാസ അതിർത്തിയോടു ചേർന്നായിരുന്നു വെടിവെപ്പ് നടന്നത്. 1976ല്‍ ഇസ്രയേലിന്‍റെ സ്ഥലം കയ്യേറ്റത്തിനിടെ കൊല്ലപ്പെട്ട ആറു പേരുടെ ഓർമയില്‍ എല്ലാവർഷവും മാർച്ച് 30 ‘ലാൻഡ് ഡേ’ ആയാണ് പലസ്തീനികള്‍ ആചരിക്കുന്നത്. ഇത്തവണ 30 മുതൽ ആറാഴ്ച നീളുന്ന പ്രതിഷേധ പരിപാടികള്‍ നടത്താനായിരുന്നു തീരുമാനം.

വെള്ളിയാഴ്ച പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന സമ്മേളനത്തിനിടെയാണ് ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തത്. എന്നാല്‍, അതിർത്തിയിലെ ഇസ്രയേൽ സേനയ്ക്കു നേരെ ടയറുകൾ കത്തിച്ചു വലിച്ചെറിയുകയും കല്ലേറ് നടത്തുകയും ചെയ്തപ്പോഴാണു പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവച്ചതെന്നു സൈന്യം പറയുന്നു. 

അക്രമത്തിനു നേതൃത്വം നൽകിയവർക്കു നേരെ മാത്രമാണു വെടിവച്ചതെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം. അതിനിടെ, ഗാസ മുനമ്പിലെ ആറിടങ്ങളെ കലാപ ബാധിത പ്രദേശങ്ങളായി ഇസ്രയേൽ പ്രഖ്യാപിച്ചു.

Trending News