)
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി (47) ആണ് മരിച്ചത്. സംസ്ഥാനത്ത് ഒരു മാസത്തിനിടെ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
ബുധനാഴ്ച രാത്രിയോടെയാണ് ഷാജിയുടെ മരണം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച രാവിലെ ചേലമ്പ്രയിലെ വീട്ടിൽ മൃതദേഹം എത്തിച്ചു. കരൾ സംബന്ധമായ അസുഖം കൂടിയുണ്ടായിരുന്ന ഷാജി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി ബുധനാഴ്ച അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
മലപ്പുറം സ്വദേശിയായ പത്ത് വയസുകാരി, കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ യുവതി എന്നിവർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. സമീപ ജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെടെ 10 പേരാണ് നിലവിൽ കോഴിക്കോട് ചികിത്സയിൽ കഴിയുന്നത്.
ആറ് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മൂന്ന് പേർ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വയനാട് സ്വദേശിയുടെ നില ഗുരുതരമാണ്.
രോഗത്തിന്റെ ഉറവിടം കൃത്യമായി സ്ഥിരീകരിക്കാൻ സാധിക്കാത്തത് ആശങ്ക വർധിപ്പിക്കുകയാണ്. ഉറവിടത്തിലെ അവ്യക്തത പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിൽ ആരോഗ്യപ്രവർത്തകരെ വലയ്ക്കുകയാണ്. നിലവിൽ ആരോഗ്യവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രതിരോധ, ബോധവത്കരണ നടപടികൾ ഏകോപിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.