Suicide Death: ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

അമ്മൂമ്മയും സഹോദരിയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് അമ്പാടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.   

Written by - Zee Malayalam News Desk | Last Updated : Mar 16, 2025, 08:44 AM IST
  • പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു അമ്പാടി.
  • രാവിലെയായിട്ടും പുറത്തേക്ക് കാണാതായതോടെ ചെന്ന് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്.
  • അമ്മയും അച്ഛനും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
Suicide Death: ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻ - ​ഗം​ഗ ദമ്പതികളുടെ മകൻ  അമ്പാടി (15)യെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു അമ്പാടി.

Add Zee News as a Preferred Source

രാവിലെയായിട്ടും പുറത്തേക്ക് കാണാതായതോടെ ചെന്ന് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. അമ്മയും അച്ഛനും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അമ്പാടിയുടെ അമ്മുമ്മയും സഹോദരിയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. അമ്പാടിയുടെ മൃതദേഹം കണ്ട് ഇവർ ബഹളം വച്ചതോടെ അയൽക്കാരാെത്തുകയും ഇവർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. 

ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടില്ല. കുട്ടിയുടെ മൊബൈൽ ഫോൺ ഉൾപ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ശാന്തികവാടത്തിൽ നടന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News