)
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടേ മുക്കാൽ വയസുള്ള കുഞ്ഞിന്റെ മുഖത്ത് അംഗനവാടി അധ്യാപിക അടിച്ചതായി പരാതി. മൊട്ടമൂട് പറമ്പിക്കോണം അംഗനവാടിയിലെ പുഷ്പകല എന്ന അധ്യാപികയ്ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇന്നലെയാണ് സംഭവം. രാത്രി കുട്ടി നിർത്താതെ കരഞ്ഞതോടെ മാതാപിതാക്കൾ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് അധ്യാപിക അടിച്ച വിവരം കുട്ടി പറയുന്നത്. തൈക്കാട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.
ആശുപത്രി അധികൃതർ വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അധ്യാപികയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ താൻ അടിച്ചില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് അധ്യാപിക. അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു.