)
തിരുവനന്തപുരം: സംശയത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. വെഞ്ഞാറമൂട് അലിയാട് രോഹിണി ഭവനിൽ ഹരികൃഷ്ണൻ ആണ് അറസ്റ്റിലായത്. വട്ടപ്പാറ വേറ്റിനാട് സ്വദേശി രാഖിയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. മകനെ കണ്ട് മടങ്ങും വഴി വിജനമായ സ്ഥത്തുവെച്ച് പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. വട്ടപ്പാറ സിഐ ശ്രീജിത്ത്, എസ് ഐ ബിനി മോൾ, പ്രദീപ്, പ്രശാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജൂലൈ 11നായിരുന്നു കൊലപാതക ശ്രമം നടന്നത്.
ഹരികൃഷ്ണനും ഭാര്യയും സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്. കുറച്ച് നാളുകളായി ഇയാൾ മദ്യത്തിനും ലഹരിക്കും അടിമയായി ഭാര്യയെ നിരന്തരം ദേഹോപദ്രവം ഏല്പിക്കുമായിരുന്നു. തുടർന്ന് സംശയ രോഗം ബാധിച്ച പ്രതി ഭാര്യ മറ്റു പുരുഷന്മാരുമായി ഫോണിലൂടെ നിരന്തരം സംസാരിക്കുന്നതായി തെറ്റിദ്ധരിച്ച് കൊലപ്പെടുത്താൻ തീരുമാനിക്കുകയാരുന്നു. ഹോട്ടൽ ജീവനക്കാരിയായിരുന്ന രാഖിയെ വേറ്റിനാട് കുടുംബ വീട്ടിൽ താമസിപ്പിച്ചിരുന്ന മകനെ കാണാൻ ഒരുമിച്ചു പോകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയെ കണ്ട് മടങ്ങി വരുന്ന വഴി വിജനമായ സ്ഥത്തുവച്ചു നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്ന കത്തിയുപയോഗിച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
മുഖത്തും കണ്ണിലും കഴുത്തിലും കുത്തേറ്റ യുവതി നിലത്തു വീണു. ഈ സമയം അതുവഴി വന്ന നാട്ടുകാരെ കണ്ട് പ്രതി ഓടി രക്ഷപെടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണിന് കാഴ്ച നഷ്ടപ്പെട്ട യുവതി മെഡിക്കൽ കോളേജ് ഐ സി യു വിൽ ആണ്. ഒളിവിൽ പോയ പ്രതിയെ ഇന്ന് രാവിലെ വെഞ്ഞാറമൂട് നിന്നാണ് അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.