)
തിരുവനന്തപുരം: തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ, സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് എന്ന് പൊലീസ് എഫ്ഐആർ. ആനന്ദിൻ്റെ സഹോദരി ഭർത്താവിൻ്റെ മൊഴിയിലാണ് പൂജപ്പുര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആനന്ദിന് കുടുംബപ്രശ്നങ്ങളോ, വ്യക്തിപരമായ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. കോർപ്പറേഷനിലെ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ വലിയ മനോവിഷമം ഉണ്ടായിരുന്നു. ഇതെ തുടർന്നാണ് ആത്മഹത്യ എന്നാണ് സഹോദരീ ഭർത്താവ് നൽകിയ മൊഴി. ഇതെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആനന്ദിൻ്റെ മൊബൈലിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. കൂടാതെ ആനന്ദ് സുഹൃത്തുക്കൾക്കയച്ച വാട്സ്ആപ്പ് സന്തേശത്തിൻ്റെ അടിസ്ഥാനത്തിൽ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും. ആ്മഹത്യാ കുറിപ്പിലെ ബിജെപി ശിവസേന നേതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. ആനന്ദിൻ്റെ ആത്മഹത്യയിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്നലെ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.