)
തൃശൂർ: കൊലക്കേസ് പ്രതിക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. സംഭവം നടന്നത് കൊടുങ്ങല്ലൂരിലാണ്. ഇവിടെ വച്ച് ആലപുഴ സ്വദേശിയും കൊലക്കേസ് പ്രതിയുമായ സുദർശനെയാണ് ഗുരുതരമായി ആക്രമിച്ചത്. ഇയാളിപ്പോൾ തൃശൂർ എംഡെയ്ക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇയാളെ പരിക്കേറ്റ നിലയിൽ കൊടുങ്ങല്ലൂരിലാണ് കണ്ടെത്തിയത്. പരിശോധനയിലാണ് ഇയാളുടെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായും കണ്ടെത്തിയത്. ഇയാളുടെ വയറിനു പുറത്തും മാരകമായി പരിക്കുണ്ട്. ചികിത്സയുടെ ഭാഗമായി ഇയാളുടെ ജനനേന്ദ്രിയം നീക്കം ചെയ്തിരിക്കുകയാണ്. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുക്കുകയും യുവാവിന്റെ ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സുദർശൻ 9 കേസുകളിലെ പ്രതിയാണ്. ഇതിൽ ഒരു കൊലപാതക കേസും സ്ത്രീകളെ ശല്യം ചെയ്തത് ഉൾപ്പെടെയുള്ള പരാതിയും ഉൾപ്പെടുന്നു. ഇയാളൊരു ബിജെപി പ്രവർത്തകൻ ആയതുകൊണ്ട് ഇതിനു പിന്നിൽ എസ്ഡിപിഐ പ്രവർത്തകരായിരിക്കാം എന്നാണ് സഹോദരൻ മുരുകൻ പറയുന്നത്. ഇവർ രണ്ടുപേരും 2013 ൽ ചേർത്തല കുത്തിയതോട് നടന്ന എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതത്തിലെ ഒയും രണ്ടും പ്രതികളാണ്. എന്നാൽ ഇതിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ അല്ലെന്നും സ്വത്ത് തർക്കമാണെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.