)
തൃശൂർ: ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരുമാത്ര സ്വദേശി ഫസീലയെ (23) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നൗഫലിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവിന്റെ നിരന്തരമായുള്ള പീഢനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ഭർതൃവീട്ടിലെ ടെറസിലാണ് ഫസീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നര വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. നൗഫൽ കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ്. ഇവർക്ക് ഒരു കുഞ്ഞുണ്ട്. മരിക്കുമ്പോൾ ഫസീല രണ്ടാമത് ഗർഭിണിയായിരുന്നു.
ഏറെ നാളുകളായി നൗഫൽ തന്നെ ദേഹോപദ്രവം ചെയ്യുന്നുണ്ടായിരുന്നുവെന്ന് ഫസീല ഉമ്മയ്ക്ക് വാട്സ്അപ് സന്ദേശം അയച്ചിരുന്നു. ഭർത്താവിന്റെ ഉമ്മയും തന്നെ തെറി വിളിച്ചുവെന്ന് യുവതി സന്ദേശത്തിൽ പറയുന്നു. ഉമ്മാ ഞാൻ മരിക്കുകയാണ്, ഇല്ലെങ്കിൽ അവരെന്നെ കൊല്ലുമെന്നും സന്ദേശത്തിലുണ്ട്. താന്‍ മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യരുതെന്ന് മാത്രമാണ് തന്റെ അപേക്ഷ എന്നും ഫസീല സന്ദേശത്തിൽ പറയുന്നു. രാവിലെ 6.49 നാണ് ഫസീല ഉമ്മയ്ക്ക് വാട്സാപ്പിൽ മെസേജ് അയച്ചിരിക്കുന്നത്. 7 മണിക്കാണ് ഫസീലയെ അവസാനമായി ഓൺലൈനിൽ കണ്ടത്.
ഫസീലയുടെ മരണത്തിൽ ബന്ധുക്കൾ ഗാർഹിക പീഡനം ആരോപിക്കുന്നുണ്ട്. ഫസീല ഗർഭിണിയായിരുന്ന സമയത്ത് നൗഫൽ യുവതിയെ ചവിട്ടിയിരുന്നു. രണ്ടാമത് ഗർഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് ഇയാൾ യുവതിയെ ക്രൂരമായി മർദിച്ചിരുന്നതെന്ന് ഫസീലയുടെ അമ്മയുടെ സഹോദരൻ നൗഷാദ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.