)
തിരുവനന്തപുരം: സംസ്ഥാനത്ത് ബലിതർപ്പണ കേന്ദ്രങ്ങളിൽ വൻ തിരക്ക്. പിതൃമോക്ഷത്തിന് ബലിതർപ്പണത്തിനായി വയനാട് തിരുനെല്ലിയിൽ ആയിരങ്ങളെത്തി. രാവിലെ മൂന്നുമണി മുതലാണ് ബലിതർപ്പണം ആരംഭിച്ചത്. നല്ല തിരക്കാണ് ഇത്തവണയും അനുഭവപ്പെട്ടത്. അതിർത്തി ജില്ലയായതിനാൽ കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നിരവധിപേർ ബലിതർപ്പണത്തിനായി തിരുനെല്ലിയിൽ എത്തി.
കർക്കട വാവുബലിയോടനുബന്ധിച്ച് തിരുവനന്തപുരത്ത് അരുവിക്കര ഗ്രാമ പഞ്ചായത്ത് അരുവിക്ക ഡാം സൈറ്റിൽ ബലി തർപ്പണത്തിന് സൗകര്യം ഒരുക്കി. ഇവിടെ ബലിതർപ്പണ ചടങ്ങിന് അരി വേവിച്ച് പിണ്ഡം വച്ച് ബലിയിടുന്ന രീതിയാണ് ഇത്തവണയും സ്വീകരിച്ചിരിക്കുന്നത്. ബലിതർപ്പണം വെളുപ്പിന് 4 മണി മുതൽ ആരംഭിച്ചു.
ഒരേ സമയം 500 പേരിൽ കുറയാത്ത ഭക്ത ജനങ്ങൾക്ക് ബലിതർപ്പണം നടത്താനുള്ള ക്രമികരണം ഡാം സൈറ്റിലെ കടവിൽ ഒരുക്കിയിരുന്നു. അരുവിക്കര പഞ്ചായത്തും ജനകീയ സമിതിയും ചേർന്നാണ് ക്രമീകരണങ്ങൾ നടത്തുന്നത്. ജില്ലയിൽ നിന്നും മാത്രമല്ല അയൽ ജില്ലകളിൽ നിന്നുള്ള ഭക്തജനങ്ങളും ഇവിടെ ബലിതർപ്പണത്തിനായി എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.