)
തൃശൂർ: തിരുവോണ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി പതിനായിരങ്ങൾ എത്തി. പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഓണപ്പുടവ സമർപ്പണവും വിശേഷാൽ കാഴ്ച ശീവേലിയും മേളവും ഉണ്ടായി. തിരുവോണ ദിവസം പുലർച്ചെ നാലരയ്ക്ക് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം നടന്നു.
ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിച്ചു. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിച്ചു. തിരുവോണ ദിനത്തിൽ പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് ആണ് ഒരുക്കിയിട്ടുള്ളത്. രാവിലെ ഒമ്പതിന് പ്രസാദ ഊട്ട് ആരംഭിച്ചു. വലിയ നീണ്ട ക്യൂ ആണ് പ്രസാദഊട്ടിന് ഉണ്ടായിരുന്നത്.
ഉച്ചയ്ക്ക് രണ്ട് മുതൽ ബുഫേയാണ് സജ്ജീകരിച്ചിട്ടുള്ളത്. കാളൻ, ഓലൻ, എരിശ്ശേരി, പഴം പ്രഥമൻ, മോര്, കായവറവ്, പപ്പടം, അച്ചാർ, ഉൾപ്പെടെയുളള വിഭവസമൃദ്ധമായ സദ്യയാണ് ഉണ്ടായിരുന്നത്. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമായിരുന്നു പ്രസാദ ഊട്ട്. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കിയിരുന്നു.
രാവിലെ കാഴ്ചശീവേലിക്ക് ഗജവീരൻ ഇന്ദ്ര സെൻ, ജൂനിയർ വിഷ്ണു, അനന്തനാരായണൻ എന്നീ ദേവസ്വം കൊമ്പൻമാർ കോലമേറ്റി. ചൊവ്വല്ലൂർ മോഹന വാരിയരും സംഘവും മേളം ഒരുക്കി. ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് രാജശേഖരൻ, ഇന്ദ്ര സെൻ, ശങ്കരനാരായണൻ, രാത്രി ശീവേലിക്ക് ബാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ, ശങ്കരനാരായണൻ എന്നീ കൊമ്പൻമാർ കോലമേറ്റും. ഉച്ചതിരിഞ്ഞ് ശീവേലിക്ക് ഗുരുവായൂർ ശശിമാരാരും സംഘവും മേളം ഒരുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.