)
ഇൻഡസ്ഇൻഡ് ബാങ്കിൽ സാമ്പത്തിക ക്രമക്കേട് ആരോപണം. ഒരു പതിറ്റാണ്ടിലേറെയായി 2,600 കോടി രൂപയുടെ ട്രഷറി സംബന്ധമായ ക്രമക്കേടുകൾ നടന്നതായാണ് ആരോപണം. ബാങ്കിന്റെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഗോബിന്ദ് ജെയിൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഓഗസ്റ്റ് 26നാണ് ക്രമക്കേട് സംബന്ധിച്ച് കത്തയച്ചിരിക്കുന്നത്.
ബാങ്കിന്റെ ട്രഷറി പ്രവർത്തനങ്ങളിൽ ഒരു പതിറ്റാണ്ടിലേറെയായി ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നായിരുന്നു ജെയിൻ തൻ്റെ കത്തിൽ ആരോപിച്ചത്. ഒറ്റയാൾ പോരാട്ടം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബാങ്കിലെ ക്രമക്കേടുകൾ അദ്ദേഹം ഉയർത്തിക്കാട്ടിയത്. ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ മാത്രമല്ല ജെയിൻ ആരോപിച്ചിരിക്കുന്നത്. ബോർഡ് ചെയർമാൻ സുനിൽ മേത്തയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും സ്ഥാപനത്തിനുള്ളിൽ ഒരു ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നതായി അദ്ദേഹം ആരോപിച്ചു.
വിഷയം ഉയർത്തിക്കാണിച്ചപ്പോൾ യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയും തന്നെ മനപ്പൂർവ്വം ലക്ഷ്യം വയ്ക്കുകയുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ തന്നെ പിന്തുണച്ച ജീവനക്കാരെയും ഒഴിവാക്കിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ജെയിൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഇൻഡസ്ഇൻഡ് ബാങ്ക് പൂർണ്ണമായും തള്ളുകയാണുണ്ടായത്. ആരോപണങ്ങൾ അടിസ്ഥാനരഹതിവും ദുരുദ്ദേശപരവുമാണെന്നാണ് ബാങ്ക് ആരോപിച്ചത്. ഡെറിവേറ്റീവുകൾ, മൈക്രോഫിനാൻസ്, മറ്റ് വരുമാന സ്രോതസ്സുകൾ എന്നിവയിലെ അക്കൗണ്ടിംഗ് ക്രമക്കേടുകൾ 2025 മാർച്ചിനും മെയ് മാസത്തിനും ഇടയിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു.
കൂടാതെ, ബാഹ്യ ഏജൻസികൾ സ്വതന്ത്ര അന്വേഷണങ്ങൾ നടത്തിയിരുന്നു. സെക്യൂരിറ്റീസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO), ഇക്കണോമിക് ഒഫൻസസ് വിംഗ് (EOW) എന്നിവയിൽ തട്ടിപ്പ് സംബന്ധിച്ച പരാതികൾ നൽകുകയും ചെയ്തതായും ബാങ്ക് അറിയിച്ചു. വളരെ സത്യസന്ധതയോടെയും സുതാര്യതയോടെയുമാണ് ബോർഡ് പ്രവർത്തിക്കുന്നത്. പരാതി തള്ളിക്കളയാൻ ബാങ്ക് ധനകാര്യ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.