)
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ റിലയൻസിന് സമ്മർദ്ദമുണ്ടെന്ന് ആനന്ദ് അംബാനി. 2025 ലെ റിലയൻസ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയാണ് ആനന്ദ് അംബാനിയുടെ വെളിപ്പെടുത്തൽ. ഈ വർഷം മെയ് മാസത്തിൽ റിലയൻസിന്റെ ബോർഡിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ ആനന്ദ്, ഊർജ്ജ വ്യാപാരത്തിൽ റിലയൻസ് നിരവധി വെല്ലുവിളികൾ നേരിട്ടതായി വെളിപ്പെടുത്തി. അതിൽ ചരക്കുകളുടെ നീക്കത്തിലെ തടസ്സങ്ങൾ, ബിസിനസ്സ് ചെയ്യുന്നതിനുള്ള പുതിയ വഴികൾ, പെട്രോകെമിക്കലുകളുടെ അധിക വിതരണം എന്നിവയും ഉൾപ്പെടുന്നു.
എന്നിരുന്നാലും, ബുദ്ധിമുട്ടുകൾ മറികടന്ന് കമ്പനി നിക്ഷേപകർക്ക് ലാഭം നേടിക്കൊടുത്തു. ഇപ്പോൾ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മഹാരാഷ്ട്രയിലെ നാഗോഥെയ്ൻ, ദഹേജ്, പാൽഘർ എന്നിവിടങ്ങളിൽ 75,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കി. വാണിജ്യ വിമാനങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ തുടങ്ങിയവയ്ക്കായി കാർബൺ ഫൈബർ ഭാഗങ്ങൾ നിർമ്മിക്കുന്നതിനായി ഹസിറയിൽ റിലയൻസ് കാർബൺ ഫൈബർ പ്ലാന്റ് നിർമ്മിക്കുന്നുണ്ടെന്ന് കമ്പനിയുടെ 48-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) ആനന്ദ് അംബാനി വെളിപ്പെടുത്തി. കൂടാതെ, റിലയൻസിന്റെ ജാംനഗർ റിഫൈനറി ഉടൻ തന്നെ പൂർണ്ണമായും യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനമാക്കുമെന്നും പറഞ്ഞു.
ALSO READ: നെസ്ലെ സിഇഒ ലോറന്റ് ഫ്രീക്സിനെ പുറത്താക്കി
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ റിലയൻസ് പ്രശ്നം നേരിടുന്നത് എന്തുകൊണ്ട്?
റഷ്യയിൽ നിന്നും എണ്ണ വാങ്ങിയതിന് തിരിച്ചടിയായി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കനത്ത തീരുവ ചുമത്തിയിരുന്നു. ഈ സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങൽ നിർത്തണോ വേണ്ടയോ എന്ന കാര്യത്തിൽ റിലയൻസ് ആശയക്കുഴപ്പം നേരിടുന്നുണ്ട്. മോസ്കോയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങി യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തിന് ഇന്ത്യ ധനസഹായം നൽകുന്നുവെന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്.
റിലയൻസിനെയോ മുകേഷ് അംബാനിയെയോ പേരെടുത്ത് പറയാതെ, ട്രംപ് റഷ്യയിൽ നിന്നും എണ്ണ വാങ്ങിയത് വിമർശിച്ചു. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റർ നവാരോ റഷ്യയുടെ യുദ്ധ യന്ത്രത്തിന് ഇന്ത്യ ധനസഹായം നൽകിയെന്നും റഷ്യ-യുക്രെയ്ൻ യുദ്ധത്തെ മോദിയുടെ യുദ്ധം എന്ന് വിമർശിച്ചു. മുകേഷ് അംബാനിയെയോ റിലയൻസിനെയോ കുറിച്ച് നവാരോ വ്യക്തമായി പരാമർശിച്ചില്ലെങ്കിലും, ഇന്ത്യയിലെ "കുറച്ച് സമ്പന്ന കുടുംബങ്ങൾ" ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തിൽ ലാഭം കൊയ്യുന്നുണ്ടെന്ന് അവകാശപ്പെട്ടു.
റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന റിലയൻസ്, അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ദീർഘകാലമായി നിലനിൽക്കുന്ന പ്രധാന കരാർ ലംഘിച്ച് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തേണ്ടിവരും. തുടർന്ന് ലോകത്തിലെ മികച്ച എണ്ണ ശുദ്ധീകരണ ബിസിനസുകളിൽ ഒന്നായ കമ്പനിയുടെ ലാഭത്തിന്റെ വലിയൊരു പങ്ക് നഷ്ടപ്പെടും. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടർന്നാൽ റിലയൻസിന് യുഎസ് ഉപരോധങ്ങളും കൂടുതൽ നികുതികളും നേരിടേണ്ടിവരും. റഷ്യൻ എണ്ണ വ്യാപാരത്തിൽ റിലയൻസിന്റെ പങ്കാളിയായ നയാര എനർജിയെ യൂറോപ്യൻ യൂണിയൻ (EU) കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.