)
റിലയൻസ് ഫൗണ്ടേഷൻ്റെ ഉടമസ്ഥതയിലുള്ള വന്താരയെ മൃഗക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, നിയമ ലംഘനം എന്നീ കുറ്റങ്ങളിൽ നിന്നും സുപ്രീം കോടതി കുറ്റവിമുക്തനാക്കി. ഭാവിയിൽ, കോടതിയോ അഡ്മിനിസ്ട്രേറ്റീവ് ഫോറമോ സമാനമായ പരാതികൾ സ്വീകരിക്കില്ലെന്നും സുപ്രീം കോടതി വിധിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാൻ, മുൻ മുംബൈ പൊലീസ് കമ്മീഷണർ ഹേമന്ത് നഗ്രാലെ, കസ്റ്റംസ് അഡീഷണൽ കമ്മീഷണർ അനീഷ് ഗുപ്ത എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം സെപ്റ്റംബർ 12 നാണ് റിപ്പോർട്ട് സമർപ്പിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജി ജസ്തി ചെലമേശ്വർ അധ്യക്ഷനായ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ, ജസ്റ്റിസുമാരായ പങ്കജ് മിത്തലും പിബി വരാലെയും അടങ്ങുന്ന ബെഞ്ച് അംഗീകരിച്ചു.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനി നടത്തുന്ന വന്യജീവി സംരക്ഷണ പദ്ധതിയാണ് വന്താര. റിലയൻസിൻ്റെ ജാംനഗർ റിഫൈനറി കോംപ്ലക്സിനുള്ളിൽ 3000 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വന്യജീവി സംരക്ഷണ കേന്ദ്രമാണിത്. വന്യജീവി നിയമങ്ങളുടെയും വ്യാപാര നിയമങ്ങളുടെയും ലംഘനങ്ങൾ ആരോപിച്ച് സമർപ്പിച്ച രണ്ട് പൊതുതാൽപ്പര്യ ഹർജികളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.