പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് കഠിന തടവും പിഴയും. പാപ്പനംകോട് എസ്റ്റേറ്റ് മുജീബ് റഹ്മാനാണ് 14 വർഷത്തെ കഠിനതടവും 50,000 രൂപ പിഴയും കാട്ടാക്കട അതി വേഗ പോക്സോ കോടതി വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണo. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസ അധിക കഠിനതടവ് അനുഭവിക്കണം. 2015-ലാണ് കേസ് നാസ്പദമായ സംഭവം .
കുട്ടിയുടെ മാതാവ് ആശുപത്രിയിൽ പോയ സമയം നോക്കി സ്കൂൾ വിട്ടുവന്ന കുട്ടിയെ ആഹാരം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ക്രൂരമായി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. വിവരം പുറത്തു പറഞ്ഞാൽ നഗ്ന ദൃശ്യങ്ങൾ പുറത്തുവിടും എന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ മാതാവ് കാട്ടാക്കട പോലീസിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തിൽ കേസ് അന്വേഷിച്ച പോലീസ് പ്രതിയെ പിടികൂടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









