പ്രതികളെ ഞായറാഴ്ച രാത്രി 10 മണിക്ക് ഒറ്റപ്പാലം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.

പാലക്കാട്: യുവാവിനെ തടഞ്ഞുനിർത്തി മർദിച്ചതായി കേസിൽ മൂന്നു പേർ അറസ്റ്റിലെന്ന് റിപ്പോർട്ട്. ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. സുജിത്താണ് പരിക്കുകളോടെ ചികിത്സയിലുള്ളത്.
സംഭവത്തിൽ പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായത് അത്തിക്കോട് പള്ളിമേട് സ്വദേശികളായ എ. മുഹമ്മദ് അൻസാർ, എം. മുഹമ്മദ് ഹുസൈൻ, എം. മുഹമ്മദ് റിയാസ് എന്നിവരാണ്. സംഭവം നടന്നത് ഞായറാഴ്ച ഉച്ചയ്ക്ക് 12:30 ന് അത്തിക്കോട് പള്ളിമേട്ടിൽ വെച്ചായിരുന്നു. വഴിയാത്രക്കാരനായ സുജിത്തിനെ അകാരണമായി നാലുപേർ ചേർന്ന് മർദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
മർദനത്തിൽ സുജിത്തിന്റെ ഇടതുകാലിന്റെ എല്ല് പൊട്ടുകയും ശരീരമാസകലം പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തെ തുടർന്ന് കൊഴിഞ്ഞാമ്പാറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും വൈകുന്നേരത്തോടെ പ്രതികൾ പിടിയിലാകുകയുമായിരുന്നു. ഇവരെ ഞായറാഴ്ചരാത്രി 10 മണിക്ക് ഒറ്റപ്പാലം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന നാലാമത്തെ യുവാവിന് പ്രായപൂർത്തിയായിട്ടില്ലെന്ന കാരണത്താൽ നോട്ടീസ് നൽകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ എം.ആർ. അരുൺകുമാർ, എസ്.ഐ. കെ. ഷിജു, ജിഎസ്ഐ. എം. മുഹമ്മദ് റാഫി, വി. ജയകുമാർ, എഎസ്ഐ പി. ശാന്തി, സീനിയർ സിവിൽപോലീസ് ഓഫീസർമാരായ എസ്. അനീഷ്, ബി. അബ്ദുൽനാസർ, വി. ഷിജു, സിവിൽ പോലീസ് ഓഫീസർമാരായ കെ. സുഭാഷ്, ആർ. സൗമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.