)
ചെന്നൈ: കാഞ്ചീപുരത്ത് കൊറിയർ കമ്പനി വാഹനം തടഞ്ഞ് കവർച്ച. നാലരക്കോടിയോളം രൂപയാണ് കവർന്നത്. സംഭവത്തിൽ 5 മലയാളികൾ അറസ്റ്റിലായിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുളള സന്തോഷ്, ജയൻ, സുജിത്ലാൽ, മുരുകൻ, കുഞ്ഞു മുഹമ്മദ് എന്നിവരാണ് പിടിയിലായത്. കാഞ്ചീപുരം പൊലീസ് കേരളത്തിലെത്തിയാണ് പ്രതികളെ പിടികൂടിയത്. മുംബൈ ബോർവാലി സ്വദേശിയായ ജതിന്റെ പരാതിക്കാരൻ.
ഒന്നര മാസം മുൻപ് നാലരക്കോടി രൂപയുമായി ബെംഗളൂരുവിൽ നിന്ന് ചെന്നൈ സൗക്കാർപെട്ടിലേക്ക് 2 ഡ്രൈവർമാരെ ജതിൻ അയച്ചിരുന്നു. ചെന്നൈ-ബെംഗളുരു ദേശീയപാത വഴി ഈ വാഹനം കാഞ്ചീപുരത്ത് എത്തിയപ്പോഴാണ് കവർച്ച നടക്കുന്നത്. കേരളത്തിൽ നിന്നുള്ള 17 അംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. മൂന്ന് കാറുകളിലായി എത്തിയ സംഘം പണവുമായി വന്ന വാഹനം തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് വാഹനം ഇവർ കൈക്കലാക്കി. പിന്നീട് ആർക്കോട്ട് ഭാഗത്തെത്തിയപ്പോൾ വാഹനവും ഡ്രൈവർമാരെയും ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു. കാഞ്ചീപുരം പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയാണ് പ്രതികൾ കേരളത്തിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയത്. തുടർന്ന് കാഞ്ചീപുരം പൊലീസ് കേരളത്തിലെത്തി 5 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇനിയും 12 പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനായി ഒരു സംഘം പൊലീസ് കേരളത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പണം കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.