)
42 ലക്ഷത്തിന്റെ തട്ടിപ്പിന് ഇരയായി നടൻ സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ. സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ ആന്റണി ജോർജ് പ്രഭു 42 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായത്. സൂര്യയുടെ വീട്ടിലെ വീട്ടുജോലിക്കാരിയായ സുലോചനയും അവരുടെ കുടുംബവുമാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തി. പണം നൽകി അതിന് ആകർഷകമായ ലാഭവിഹിതങ്ങൾ നൽകാമെന്ന വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
സൂര്യയുടെ സെക്യൂരിറ്റി ഓഫീസറെ നിക്ഷേപ പദ്ധതിയിൽ വിശ്വാസ്യത വരുത്തുവാനായി ആദ്യം അദ്ദേഹത്തിൽ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും അതിന് 30 ഗ്രാം സ്വർണം ലാഭവിഹിതമായി നൽകി വിശ്വാസത നേടുകയും ചെയ്തു. ഇതിന് ശേഷമാണ് സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ പണം നിക്ഷേപിച്ചത്. തുടർന്ന്, സുലോചനയും ടീമും ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 45 ലക്ഷത്തോളം രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. അതിന്റെ ലാഭവിഹിതം മാർച്ചിൽ നൽകാമെന്നാണ് പറഞ്ഞിരുന്നത്.
നേരത്തെ ലാഭവിഹിതം ലഭിച്ചതുകൊണ്ട് ഇത്രയും പണം നിക്ഷേപണത്തിന് വേണ്ടി കൈമാറുമ്പോൾ ആന്റണി ജോർജ് പ്രഭുവിന് യാതൊരുവിധ സംശയവും ഉണ്ടായില്ലെന്ന് പൊലീസ് പറയുന്നു. പണം തിരിച്ചു നൽകാമെന്ന് പറഞ്ഞ മാർച്ച് മാസം എത്തിയപ്പോഴാണ് ഇത്രയും വലിയൊരു തട്ടിപ്പിന് ഇരയായി താനെന്ന് സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ തിരിച്ചറിയുന്നത്. ജൂലൈയിൽ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പല കാരണങ്ങൾ പറയുകയും പിന്നീട് സുലോചനയും കുടുംബവും ഒളിവിൽ പോകുകയും ചെയ്തു.
അപ്പോഴാണ് താൻ ചതിക്കപ്പെട്ടന്നറിഞ്ഞ സെക്യൂരിറ്റി ഓഫീസർ പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിക്ഷേപ തട്ടിപ്പിൽ സെക്യൂരിറ്റി ഓഫീസർ മാത്രമല്ല, നിരവധിപേർ ഇരയായിട്ടുണ്ടെന്നും പൊലീസ് കണ്ടത്തി. പിന്നീട്, എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സുലോചയും ഒപ്പം പങ്കാളികളായ കുടുംബങ്ങളായ ബാലാജി, ഭാസ്കർ, വിജയ ലക്ഷ്മി എന്നിവരെ അറസ്റ്റ് ചെയ്തു. തട്ടിപ്പ് വിവരം അറിഞ്ഞതോടെ സുലോചനയെ ജോലിയിൽ നിന്ന് സൂര്യ പിരിച്ചുവിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.