)
ആലുവ: ഭാര്യയുടെ ചികിത്സയ്ക്കായി പള്ളിയിലെ ഭണ്ഡാരം കവർന്ന കേസിലെ പ്രതി പിടിയിലായതായി റിപ്പോർട്ട്. ആലുവ തോട്ടുമുഖം പടിഞ്ഞാറേ ജുമാ മസ്ജിദിലെ ദണ്ഡാരം കവർന്ന സംഭവത്തിലാണ് അസം സ്വദേശി പിടിയിലായിരിക്കുന്നത്.
ഭണ്ഡാരം തകർത്ത് പ്രതി പണം മോഷ്ടിച്ചത് വ്യാഴാഴ്ചയാണ്. ഇയാളെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പോലീസ് തിരിച്ചറിഞ്ഞത്. ഭാര്യയുടെ ചികിത്സയ്ക്കായി പള്ളി ഭാരവാഹികളെ സമീപിച്ചപ്പോൾ സഹായം നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഭണ്ഡാരത്തിൽ കുറെ തുകയുണ്ടെന്നത് ഇയാളുടെ ശ്രദ്ധയിൽപ്പെടുന്നത്. അതിനു ശേഷമാണ് ഇയാൾ ഭണ്ഡാരത്തിൽ നിന്നും പണം കവർന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.
കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയോട് അതിക്രമം നടത്തിയ കണ്ടക്ടർ കസ്റ്റഡിയിൽ
കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയോട് അതിക്രമം നടത്തിയ കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഗുരുവായൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ ഒറ്റപ്പാലം പോലീസാണ് കേസെടുത്തത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നത്. രാത്രി ഏഴരയോടെ ഈസ്റ്റ് ഒറ്റപ്പാലത്ത് വെച്ചായിരുന്നു കണ്ടക്ടർ വിദ്യാർത്ഥിനിയുടെ അടുത്ത് വന്നിരുന്ന് അതിക്രമം നടത്തിയത് എന്നാണ് പരാതി.
പെൺകുട്ടി ഉടൻ തന്നെ പോലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുക്കുകയും കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.