)
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശ്രീതു റിമാൻഡിൽ. 14 ദിവസത്തേക്കാണ് ശ്രീതുവിനെ റിമാൻഡ് ചെയ്തത്. റിമാൻഡിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും ശ്രീതുവിന്റെ സഹോദരനുമായ ഹരികുമാറിനെയും, ശ്രീതുവിനെയും പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. ഇതിനായി ഉടൻ ബാലരാമപുരം പോലീസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.
കഴിഞ്ഞ ജനുവരിയിലായിരുന്നു നാടിനെ നടുക്കി കൊണ്ട് ബാലരാമപുരത്ത് അരുംകൊല നടന്നത്. ഭർത്താവിൽ നിന്ന് അകന്ന് താമസിക്കുകയായിരുന്ന ശ്രീതുവും മക്കളും. സഹോദരൻ ഹരികുമാർ, അമ്മ എന്നിവർക്കൊപ്പമായിരുന്നു ശ്രീതുവും മക്കളും താമസിച്ചിരുന്നത്. ശ്രീതുവിന്റെ അച്ഛൻ മരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് കൊലപാതകം നടക്കുന്നത്.
കേസിന്റെ അന്വേഷണ തുടക്കത്തിൽ തന്നെ ശ്രീതുവിൻ്റെ പങ്ക് പോലീസ് സംശയിച്ചിരുന്നു. എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ നിസ്സഹകരണം കാണിക്കുന്ന നിലപാടായിരുന്നു തുടക്കം മുതലേ ശ്രീതുവിന്റേത്. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തി എന്ന് സമ്മതിച്ച
ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെ സംഭവദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തിരുന്നു.
എന്നാൽ ശ്രീതുവിന്റെ പങ്കിലേക്ക് പോലീസിനെത്താൻ ശാസ്ത്രീയ പരിശോധനകളുടെ സഹായം വേണ്ടിവന്നു. അന്വേഷണക്കാലയളവിൽ തന്നെ സാമ്പത്തിക തിരുമറി കുറ്റങ്ങളിൽ അറസ്റ്റിലായ ശ്രീതു ജാമ്യത്തിൽ ഇറങ്ങി കടന്നുകളയുകയായിരുന്നു. തന്റെ സഹോദരിക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഒന്നാംപ്രതി പോലീസിനോട് മൊഴി നൽകിയെങ്കിലും വ്യക്തമായ തെളിവുകൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പോലീസ്.
ഫോറൻസിക് സയൻസ് ലാബിൽ നടത്തിയ മൊബൈൽ പരിശോധനയിൽ ശ്രീതുവിന്റെയും ഹരികുമാറിന്റെയും വഴിവിട്ടബന്ധങ്ങളുടെ ഉൾപ്പെടെ തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. സംഭവദിവസം കുഞ്ഞിനെ കൊലപ്പെടുത്താൻ ഹരികുമാർ കൊണ്ടുപോകുന്നത് കണ്ടിട്ടും ശ്രീതു തടഞ്ഞില്ല എന്നും, തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നു എന്നുമാണ് പ്രധാനമായും പോലീസിന്റെ കണ്ടെത്തൽ. നിലവിൽ കേസിലെ രണ്ടാം പ്രതിയാണ് ശ്രീതു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.