)
മലപ്പുറം: ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയാണെന്ന വ്യാജേന ആളുകളെ തെറ്റിദ്ധരിപ്പിച്ച് കഞ്ചാവ് വിൽപന നടത്തിയ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. പെരിന്തൽമണ്ണയിൽ വെച്ച് 1.3 കിലോ കഞ്ചാവുമായാണ് 35 കാരനായ നൂറുൽ ഇസ്ലാം അറസ്റ്റിലായത്.
കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ അമ്മിനിക്കാട് കുഞ്ഞാലിപ്പടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയാണെന്ന വ്യാജേന കഞ്ചാവ് വിൽപ്പന നടത്താനെത്തിയ പ്രതിയെ എക്സൈസ് അധികൃതർ പിടികൂടുകയായിരുന്നു. ഇയാളുടെ ചുമലിൽ തൂക്കിയിട്ടിരുന്ന ഷോൾഡർ ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തതെന്നും എക്സൈസ് അറിയിച്ചു.
പെരിന്തൽമണ്ണയിൽ പെട്രോളിങ്ങിനിടെ ഇയാളുടെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ ബാഗ് പരിശോധിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരിശോധനയിൽ 1.3 കിലോ കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി. എക്സൈസ് സംഘത്തെ കണ്ടതോടെ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പ്രതിയെ പിടികൂടിയത് എക്സൈസ് ഇൻസ്പെക്ടർ പി ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ്. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ യു കുഞ്ഞാലികുട്ടി, കെ രാമകൃഷ്ണൻ, സിവില്‍ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് റിയാസ്, സജിൽകൃഷ്ണ, ശരത്, കെ പുഷ്പരാജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.