)
കണ്ണൂർ: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി. അതീവ രഹസ്യമായി ജയിൽ നടപടികൾ പൂർത്തിയാക്കിയാണ് ഇവർ മടങ്ങിയതെന്നാണ് വിവരം. കേസിൽ ഷെറിൽ പരോളിലായിരുന്നു. ജൂലൈ 22 വരെയായിരുന്നു പരോൾ കാലാവധി. എന്നാൽ ഇതിനിടെ ജയിൽ മോചനത്തിനുള്ള അനുമതി ലഭിക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ വനിതാ ജയിലിൽ അതീവ രഹസ്യമായി എത്തി നടപടികൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു.
ഭർതൃപിതാവ് ഭാസ്കര കാരണവരെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു ഷെറിൻ. ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. 14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇപ്പോൾ മോചിതയായിരിക്കുന്നത്.
2009 നവംബർ 7നാണ് ഭർതൃപിതാവ് കാരണവർ വില്ലയിൽ ഭാസ്കര കാരണവരെ ഷെറിനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയത്. ഷെറിൻ ആയിരുന്നു ഒന്നാം പ്രതി. ഷെറിന്റെ കാമുകൻമാരും സംഭവത്തിൽ പ്രതികളായിരുന്നു. കേസിൽ വളരെ വേഗത്തിൽ തന്നെ പൊലീസ് പ്രതികളെ പിടികൂടിയിരുന്നു.
നായ്ക്കളുള്ള വീട്ടിൽ വീടിനകത്ത് നിന്ന് തന്നെ ഒരാളുടെ സഹായം ഇല്ലാതെ പുറത്ത് നിന്ന് ആർക്കും വന്ന് ഭാസ്കര കാരണവരെ കൊല്ലാൻ സാധിക്കില്ല എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് ഷെറിനെയും സുഹൃത്തുക്കളെയും പിടികൂടുന്നത്. ഷെറിന്റെ ബന്ധങ്ങൾ ഭാസ്കര കാരണവർ എതിർത്തതാണ് പ്രകോപനത്തിന് കാരണം. ഷെറിന് തുടർച്ചയായി പരോളുകൾ നൽകിയതും ഏറെ വിവാദമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.