)
തിരുവനന്തപുരം: ബൈക്കിൽ കറങ്ങിനടന്ന് പെട്രോൾ പമ്പുകളിൽ നിന്ന് പണം കവരുന്ന സംഘത്തിലെ രണ്ടുപേർ നെയ്യാറ്റിൻകരയിൽ അറസ്റ്റിൽ. പിടിയിലായ പ്രതികൾ ബൈക്ക് മോഷണം ഉൾപ്പെടെയുള്ള നിരവധി കേസിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
ചെങ്കൽ മരിയാപുരം പുളിയറ വിജയ ബംഗ്ലാവിൽ ബിച്ചു എന്ന് വിളിക്കുന്ന ബിജിത്ത്, കഴക്കൂട്ടം കടകംപള്ളി കരിക്കകം ഇലങ്കം റോഡിൽ ആര്യ നിവാസിൽ അനന്തൻ എന്നിവരാണ് നെയ്യാറ്റിൻകര പോലീസിന്റെ പിടിയിലായത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ 23, 24 തീയതികളിൽ ആയിരുന്നു ഇരുപത്തിമൂന്നാം തീയതിപുലർച്ചെ 3:00 മണിക്ക് പൊഴിയൂർ ഉച്ചക്കട ഗോപൂസ് ഫ്യൂവൽ പെട്രോൾ പമ്പിൽ എത്തിയ പ്രതികൾ 500 രൂപയ്ക്ക് ചില്ലറ ആവശ്യപ്പെടുകയും തുടർന്ന് ജീവനക്കാരൻ മേശ തുറന്ന് ചില്ലറ എടുക്കുന്ന സമയത്ത് മേശയിൽ നിന്ന് പണം കവർന്ന് കടന്നു കളയുകയായിരുന്നു.
ശേഷം 24 ന് പുലർച്ചെ ഒരു മണിയോടുകൂടി നെയ്യാറ്റിൻകര ഗ്രാമത്തിനു സമീപത്ത് പ്രവർത്തിക്കുന്ന മോർഗൻ പമ്പിൽ എത്തിയ സംഘം പമ്പ് ജീവനക്കാരന്റെ കയ്യിൽ നിന്ന് 20,000 രൂപ അടങ്ങുന്ന ക്യാഷ്ബാഗ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. അന്നേദിവസം വിഴിഞ്ഞം മുക്കോലയിലെ ഐഒസി പമ്പിൽ നിന്നും പ്രതികൾ 7500 രൂപ ജീവനക്കാരന്റെ ബാഗിൽ നിന്നും കവർന്നിരുന്നു. സിസിടിവി കേന്ദ്രീകരിച്ചും കോള്‍ ഹിസ്റ്ററികൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിൽ ആയിരുന്നു പോലീസ് പ്രതികളിലേക്ക് എത്തിയത്.
2004 ൽ നെയ്യാറ്റിൻകര ആശുപത്രി കാൻറീന് സമീപത്തു നിന്ന് ബൈക്ക് കവർന്ന കേസിൽ ഉൾപ്പെടെ നിരവധി മോഷണക്കേസിലെ പ്രതികളാണ് പിടിയിലായ ഈ പ്രതികളെന്ന് നെയ്യാറ്റിൻകര പോലീസ് വ്യക്തമാക്കി. ബൈക്ക് കവർന്ന ശേഷം മോഷണ വണ്ടികളിൽ കറങ്ങി നടന്നാണ് ഇവർ തുടർന്നും മോഷണം നടത്തുന്നത് എന്നാണ് റിപ്പോർട്ട്. സംഘത്തിലെ മറ്റൊരു പ്രതിയെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായും അയാളും ഉടൻ പിടിയിലാകുമെന്നാണ് നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജി പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.