)
മുംബൈ: തർക്കത്തിനിടെ ഡ്രൈവറെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ മനീഷ് ഗുപ്ത. സംഭവം നടന്നത് ഡ്രൈവറുടെ ശമ്പളവുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ്.
വിഷയത്തിൽ വെർസോവ പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മനീഷ് ഗുപ്തയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട്. സംഭവം നടന്നത് വ്യാഴാഴ്ച രാത്രി മനീഷ് ഗുപ്തയുടെ വസതിയിൽ വച്ചാണെന്ന് വെർസോവ പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മൂന്ന് വർഷമായി തൻ്റെ ഡ്രൈവറായിരുന്ന 32 കാരൻ റജിബുൾ ഇസ്ലാം ലഷ്കറിനെ മനീഷ് ഗുപ്ത പരിക്കേൽപ്പിച്ചു എന്നാണ് പരാതി.
ഭാരതീയ ന്യായ സംഹിതയിലെ 118(2), 115(2), 352 എന്നീ വകുപ്പുകൾ പ്രകാരം ഗുപ്തക്കെതിരെ കേസെടുത്തിട്ടുണ്ട്. മൂന്ന് വർഷമായി താൻ സംവിധായകനൊപ്പം ജോലി ചെയ്തിരുന്നുവെന്ന് റജിബുൾ ഇസ്ലാം ലഷ്കർ എഫ്ഐആറിൽ പറഞ്ഞിട്ടുണ്ട്. തന്റെ ശമ്പളം 23,000 രൂപയായിരുന്നുവെന്നും എന്നാൽ കൃത്യസമയത്ത് ശമ്പളം ലഭിച്ചിരുന്നില്ലഎന്നും. മെയ് 30 ന് മനീഷ് ഗുപ്ത തൻ്റെ കുടിശ്ശിക നൽകാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുവെന്നും ലഷ്കർ പറയുന്നു.
ശേഷം തനിക്ക് കിട്ടേണ്ടിയിരുന്ന പണത്തിനുവേണ്ടി വീണ്ടും ജോലിയിൽ പ്രവേശിച്ചെങ്കിലും ശമ്പളം ലഭിച്ചില്ലെന്നാണ് അയാൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി സംവിധായകൻ്റെ വെർസോവയിലെ വസതിയിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും. തർക്കത്തിനിടെ ഗുപ്ത അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൊണ്ട് തന്നെ കുത്തിയെന്നുമാണ് ഡ്രൈവർ ആരോപിക്കുന്നത്. തുടർന്ന് ഇയാൾ സമീപത്തുള്ള കൂപ്പർ ആശുപത്രിയിൽ എത്തുകയും വൈദ്യസഹായം ലഭിച്ചതിന് ശേഷം വെർസോവ പോലീസ് സ്റ്റേഷനിൽ സംവിധായകനെതിരെ പരാതി കൊടുക്കുകയും ചെയ്തുവെന്നുമാണ് റിപ്പോർട്ട്.
മനീഷ് ഗുപ്ത ‘ദി സ്റ്റോൺമാൻ മർഡേഴ്സ്’, ‘420 ഐപിസി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്. രവീണ ടണ്ടനും മിലിന്ദ് സോമനും അഭിനയിച്ച് 2023 ൽ പുറത്തിറങ്ങിയ ‘വൺ ഫ്രൈഡേ നൈറ്റ്’ ആയിരുന്നു അദ്ദേഹത്തിൻ്റെ അവസാന സംരംഭം. ഇതിന് മുമ്പ് രാംഗോപാൽ വർമ്മയുടെ ടീമിൽ എഴുത്തുകാരനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം ‘ഡി’, ‘സർക്കാർ’ തുടങ്ങിയ സിനിമകളുടെ തിരക്കഥയും രചിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.