)
ചെന്നൈ: ശൈശവ വിവാഹക്കേസ് ഒതുക്കിതീർക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഇൻസ്പെക്ടർ പിടിയിൽ. വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറാണ് വിജിലൻസിന്റെ പിടിയിലായത്. പാലക്കോട് വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ വീരമ്മാൾ ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.
കരിമംഗലം തുമ്പലഹള്ളി സ്വദേശി മങ്കമ്മാളിന്റെ പരാതിയിലാണ് വിജിലൻസ് വീരമ്മാളിനെ അറസ്റ്റ് ചെയ്തത്. മങ്കമ്മാളിന്റെ 16കാരിയായ മകൾ മെയ് മാസത്തിൽ സ്വന്തം ഇഷ്ടപ്രകാരം അതേ ഗ്രാമത്തിലെ യുവാവുമായി വിവാഹം കഴിച്ചിരുന്നു. നാല് മാസം ഗർഭിണിയായ പെൺകുട്ടിയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് സാമൂഹികക്ഷേമ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതിനെ കുറിച്ച് സാമൂഹികക്ഷേമ ഓഫീസർ വീരമ്മാളിനെ അറിയിച്ചു. മങ്കമ്മാൾ നൽകിയ പരാതി പ്രകാരം, വീരമ്മാൾ ഇരു കുടുംബത്തെയും വിളിച്ചുവരുത്തി. ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കണമെങ്കിൽ 50,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു.
കൈക്കൂലി നൽകാൻ തയ്യാറാകാതിരുന്ന മങ്കമ്മാൾ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡിഎസ്പി നാഗരാജുവിനെ സമീപിക്കുകയായിരുന്നു. നാഗരാജുവിന്റെ നിർദ്ദേശപ്രകാരമാണ് വീരമ്മാളിനെ തെളിവ് സഹിതം പിടികൂടാൻ പദ്ധതി തയ്യാറാക്കിയത്. മങ്കമ്മാളിൽ നിന്ന് പണം കൈപ്പറ്റുന്നതിനിടെ വീരമ്മാളിനെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന് വീരമ്മാളിനെ അറസ്റ്റ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.