Pothencode Sudheesh Murder Case: തിരുവനന്തപുരം പോത്തൻകോട് സുധീഷ് വധക്കേസ്; 11 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

Pothencode Sudheesh Murder Case Verdict: കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികളെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Apr 29, 2025, 06:42 PM IST
  • 2021 ഡിസംബർ 14നാണ് കൊലപാതകം നടന്നത്
  • ഗുണ്ടാ ആക്രമണത്തിലാണ് സുധീഷ് കൊല്ലപ്പെട്ടത്
Pothencode Sudheesh Murder Case: തിരുവനന്തപുരം പോത്തൻകോട് സുധീഷ് വധക്കേസ്; 11 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ 11 പ്രതികളും കുറ്റക്കാരൻ കോടതി. കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിന് നാളെ വിധി പറയും. നെടുമങ്ങാട് പട്ടികജാതി പട്ടികവർഗ്ഗ പ്രത്യേക കോടതിയാണ് നാളെ ശിക്ഷാ വിധി പറയുക. 2021 ഡിസംബർ 14നാണ് കൊലപാതകം നടന്നത്. ഗുണ്ടാ ആക്രമണത്തിലാണ് സുധീഷ് കൊല്ലപ്പെട്ടത്.

സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും ആണ് കേസിൽ നിർണായകമായത്. സാക്ഷികളെല്ലാം കൂറു മാറിയിരുന്നു. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികളെയാണ് കോടതി കുറ്റക്കാരായി വിധിച്ചത്. കൊല്ലപ്പെട്ട സുധീഷിന്റെ കാൽപ്പത്തിയിൽ നിന്നും  ആയുധങ്ങളിൽ നിന്നും ലഭിച്ച രക്തവും സിസിടിവി  ദൃശ്യങ്ങളുമാണ് കേസിൽ തെളിവുകളായി രേഖപ്പെടുത്തിയത്.

ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ ആയുധം ഉപയോഗിച്ചതായി കണ്ടെത്തി. ഗൂഢാലോചന നടത്തി എന്നുള്ളത് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ല. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ഗുണ്ടകളും കൊടും ക്രിമിനലുകളും ആണ് പ്രതികൾ എന്നും കോടതി നിരീക്ഷിച്ചു.

ഗുണ്ടാപ്പകയുടെ ഇരയാണ് സുധീഷ്. കൊലപ്പെടുത്തിയതിന് ശേഷം കാൽ വെട്ടിയെടുത്ത് ബൈക്കിൽ കറങ്ങി റോഡിൽ എറിഞ്ഞ്  കൊലപാതകം ആഘോഷിക്കുകയായിരുന്നു പ്രതികൾ. ഉണ്ണി, ശ്യാം എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഇവരെ സഹായിച്ചു എന്നതിനാണ് മറ്റുള്ളവരെ പ്രതി ചേർത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News