)
കണ്ണൂർ: വളപട്ടണം സിപിഐഎം ലോക്കൽ കമ്മിറ്റിയംഗം വികെ ഷമീർ എംഡിഎംഎയുമായി പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് 18 ഗ്രാം എംഡിഎംഎയുമായി ഷമീർ പിടിയിലായത്.
ഷമീറിനെ പോലീസ് ഇരിട്ടി കൂട്ടുപുഴയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇയാൾ എംഡിഎംഎ കാറിന്റെ രഹസ്യ അറയിലാണ് സൂക്ഷിച്ചിരുന്നത്. ബെംഗളൂരുവിൽ നിന്നും സുഹൃത്തിനൊപ്പം കാറില്‍ എംഡിഎംഎ കടത്തുമ്പോഴാണ് ഷമീറിന് പിടി വീഴുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷമീറിനെ പിടികൂടിയത്.
ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവായ ഷമീര്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വളപട്ടണത്ത് നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയുടെ സംഘാടകന്‍ കൂടിയായിരുന്നുഇയാൾ. സംഭവത്തെ തുടർന്ന് ഷമീറിനെ പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി സിപിഐഎം അറിയിച്ചു.
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് പെട്രോളൊഴിച്ച് തീയിട്ടു; യുവാവ് പിടിയിൽ
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് പെട്രോളൊഴിച്ച് തീയിട്ട യുവാവ് പിടിയിൽ. ചെങ്ങന്നൂരാണ് സംഭവം. മുളക്കുഴ പൂപ്പങ്കര സ്വദേശി സരിനെ (അനൂപ് - 37) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12.30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പിന്നിൽ കോതാലിൽ പുല്ലാട്ട് മിഥുൻ മോഹന്റെ കാറാണ് ഇയാൾ തീയിട്ടത്.
മുൻ വൈരാഗ്യത്തെ തുടർന്നാണ് സംഭവം. കാറിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് കിടപ്പുമുറിയിലേക്കും തീ പടർന്നു. മുറിയിലെ കട്ടിൽ, മെത്ത, സീലിങ് എന്നിവ കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.