)
തിരുവനന്തപുരം: ദളിത് യുവതിയെ കള്ളക്കേസിൽ കുടുക്കി അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പേരൂർക്കട എസ്എച്ച്ഒ ശിവകുമാറിന് സ്ഥലംമാറ്റം. കോഴിക്കോട്ടേയ്ക്കാണ് എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം ലഭിച്ചത്. സംഭവത്തിൽ പേരൂര്‍ക്കട എസ്ഐ പ്രസാദിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ജോലി ചെയ്യുന്നവീട്ടില്നിന്ന് മാല മോഷ്ടിച്ചെന്നായിരുന്നു ബിന്ദുവിനെതിരായ ആരോപണം. കഴിഞ്ഞ മാസം 23നാണ് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ചിട്ടില്ലെന്ന് പൊലീസുകാരോട് പറഞ്ഞിട്ടും എസ്ഐയും സംഘവും മാനസികമായി പീഡിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. കുടിക്കാന്‍ വെള്ളം പോലും നൽകാതെ 20 മണിക്കൂറോളം ക്രൂരമായി ചോദ്യം ചെയ്തുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുറ്റം സമ്മതിച്ചില്ലെങ്കിൽ പെണ്മക്കളെ കേസില്‍ കുടുക്കുമെന്നായിരുന്നു പൊലീസ് ബിന്ദുവിനെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് അടുത്ത ദിവസം വീട്ടില്‍ നിന്ന് തന്നെ സ്വര്‍ണം കിട്ടിയതോടെ ബിന്ദുവിനെ പറഞ്ഞുവിടുകയായിരുന്നു.
ഇതോടെ, മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും യുവതി പരാതി നൽകി. അസി.കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ പൊലീസിനു വീഴ്ചയുണ്ടായതായി കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.