)
ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമർദ്ദനം സഹിക്കവയ്യാതെ വീട്ടിൽ നിന്നിറങ്ങി ഓടി യുവതി. കോഴിക്കോട് താമരശ്ശരിയിലാണ് സംഭവം. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ക്രൂരമർദ്ദനം ഉണ്ടായത്. മർദ്ദനം സഹിക്കവയ്യാതെ എട്ടുവയസ്സുകാരിയായ മകളെയും കൊണ്ട് യുവതി വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. താമരശ്ശേരി അമ്പായത്തോട് പനംതോട്ടിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിന്റെ ക്രൂരമർദ്ദനത്തിന് ഇരയായത്. യുവതിയുടെ തലയ്ക്കും പരുക്കുണ്ട്. മർദനത്തിൽ പരുക്കേറ്റ മകളും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കൊടുവാളുമായി വീടിനു ചുറ്റും ഭർത്താവ് ഓടിച്ചുവെന്നും മർദനം തടയാൻ ശ്രമിക്കുന്നതിനിടെ എട്ടുവയസ്സുകാരിയായ മകൾക്കും പരുക്കേറ്റതായും നസ്ജ പറഞ്ഞു.മകൾക്ക് തേനീച്ചക്കുത്തേറ്റതിനാൽ നാലു ദിവസമായി മെഡിക്കൽ കോളജിൽ ആയിരുന്നു. ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ ചൊവ്വാഴ്ച രാത്രിയാണ് അതിക്രൂരമർദനമുണ്ടായത്. വെട്ടിക്കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി താമരശ്ശേരി പൊലീസിന് യുവതി മൊഴി നൽകി. വിവാഹം കഴിഞ്ഞ കാലം മുതൽ മർദനമുണ്ടെന്നും അർധരാത്രി വീടുവിട്ടോടിയത് ഏതെങ്കിലും വാഹനത്തിന്റെ മുന്നിൽ ചാടാനായിരുന്നെന്നും യുവതി പറഞ്ഞു. കേസെടുത്ത് അന്വേഷണം നടത്തുമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.