)
ആലപ്പുഴ: മെഡിക്കല്‍ സ്റ്റോറിലേക്കെന്ന വ്യാജേന ലഹരിമരുന്നു കടത്തിയ കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം വടക്കേവിള തണ്ടാശ്ശേരി വയലില്‍ അമീര്‍ഷാന്‍, മുള്ളുവിള നഗര്‍ ദീപം വീട്ടില്‍ ശിവന് എന്നിവരെയാണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
ഇവർ കുറിയര്‍ സര്‍വീസിലൂടെയാണ് ലഹരിക്കടത്ത് നടത്തിയിരുന്നത്. കേസിനാസ്പദമായ സംഭവം നടന്നത് 2023 സെപ്റ്റംബര്‍ 23 നായിരുന്നു. മെഡിക്കല്‍ സ്റ്റോറിലേക്കാണെന്നു പറഞ്ഞ് ഹൈദരാബാദിലെ മരുന്നുനിര്‍മാണ കമ്പനിക്ക് ഓണ്‍ലൈന്‍വഴി ഓര്‍ഡര്‍ നല്കി ലഭിക്കുന്ന മാരക ലഹരിമരുന്ന് കൈപ്പറ്റിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനായി ഒരു മെഡിക്കല്‍ സ്റ്റോറിന്റെ രേഖകള്‍ ദുരുപയോഗം ചെയ്യുകയുമുണ്ടായി. ഇവർ കുറിയർ സർവീസിലൂടെ വരുത്തിയത് 1000 എംഎല് ഡയസെപാമാണ്.
ഇതിനായി ഇവർ ആലപ്പുഴ മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് നമ്പര്‍ സംഘടിപ്പിക്കുകയും തുടർന്ന് ഡയസെപാം ആവശ്യപ്പെട്ട് ഹൈദരാബാദിലെ കമ്പനിയിലേക്ക് ഇ-മെയില്‍ അയക്കുകയുമായിരുന്നു. ബന്ധപ്പെടാനായി ഇവരുടെ തന്നെ നമ്പരാണ് കൊടുത്തിരുന്നത്. എന്നാല്‍ കൂറിയര്‍ കമ്പനി ഈ നമ്പരിലേക്ക് വിളിക്കാതെ മരുന്ന് മെഡിക്കല്‍ സ്റ്റോറിലേക്ക് നേരിട്ടെത്തിക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ മെഡിക്കല്‍ സ്റ്റോറുകാര്‍ വിവരം എക്സൈസിനെ അറിയിച്ചതോടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.
ആലപ്പുഴ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് നര്‍കോട്ടിക് സ്പെഷ്യല്‍ സിഐയായിരുന്ന എം. മഹേഷാണ് മയക്കുമരുന്നു പിടികൂടിയതും കേസന്വേഷിച്ചതും. കേസിന്റെ വിചാരണ വേളയില്‍ ആലപ്പുഴ അസി. എക്സൈസ് കമ്മിഷണറായിരുന്ന എം. നൗഷാദാണ് വിശദമായ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.